/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീം കോടതി. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. കേസിൽ ഇന്ന് വിധിയില്ല. നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്‌നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയിൽ നിന്നുള്ള എംഎൽഎമാർ നൽകിയ കത്തും നാളെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ രാവിലെ 10.30 നാണ് വീണ്ടും പരിഗണിക്കുക. കേസിൽ മൂന്ന് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Read Also: സച്ചിൻ വാതുവയ്പ്പിൽ പെട്ടിരുന്നെങ്കിൽ ഞാൻ ക്രിക്കറ്റ് കാണൽ നിർത്തിയേനെ: പൃഥ്വിരാജ്
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മറ്റാര്‍ക്കോവേണ്ടി പ്രവര്‍ത്തിച്ചു എന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ ആരോപിച്ചു. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ത്രികക്ഷി സഖ്യം കോടതിയിൽ ആരോപിച്ചു. നിയമസഭയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
എൻസിപിയുടെ 54 എംഎൽഎമാരിൽ 41 പേരും അജിത് പവാറിനെതിരെയാണെന്ന് എൻസിപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി പറഞ്ഞു. എന്ത് മാനദണ്ഡത്തിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചോദിച്ചു. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയ കാര്യവും അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.
Read Also: ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി താപ്‌സി പന്നു
മൂന്ന് ദിവസത്തെ സമയം വേണമെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ മുഗൾ റോഹ്‌ത്തഗി ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താൻ സുപ്രീം കോടതി ഉത്തരവിടേണ്ട ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ മുഗൾ റോഹ്‌ത്തഗി പറഞ്ഞു. ഒന്നും അറിയാതെയാണ് ത്രികക്ഷി സഖ്യം കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയതിൽ തെറ്റായി ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഗൾ റോഹ്‌ത്തഗി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us