/indian-express-malayalam/media/media_files/uploads/2017/07/modi-netanyahu-7593.jpg)
ടെൽഅവീവ്: ഇന്ത്യയും ഇസ്രയലും തമ്മിൽ 7 കരാറുകളിൽ ഒപ്പുവച്ചു. സൈബർ സുരക്ഷ ഉൾപ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളിൽ ഒപ്പുവച്ചു. കൃഷി, ജലസേചനം എന്നീ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം സ്വർഗത്തിൽ നടക്കുന്ന വിവാഹ ഉടമ്പടിപോലെ മൊട്ടിട്ടുതുടങ്ങിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇത് സ്വർഗത്തിൽ നടന്ന വിവാഹമാണ്. എന്നാൽ തങ്ങളിത് ഭൂമിയിൽ നടപ്പിലാക്കുന്നു- നെതന്യാഹു പറഞ്ഞു.
ഇരു പ്രധാനമന്ത്രിമാരും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്കു ശേഷമാണ് കരാറുകൾ ഒപ്പുവച്ചത്. ചർച്ചയിൽ പ്രധാനമായും ഊന്നൽ നൽകിയത് സഹകരണത്തിലൂടെയുള്ള അവസരങ്ങൾ സംബന്ധിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ-ഇസ്രയേൽ സഹകരണം ലോകസമാധാനത്തിനും ഭദ്രതയ്ക്കും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മൂന്ന് ദീവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ട് എത്തിയത്. നെതന്യാഹുവും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോദിക്ക് നൽകിയത്.
ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.