scorecardresearch

'മന്‍ കി ബാത്ത് ഒരു ആത്മീയയാത്ര'; ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സഹായകമായെന്ന് പ്രധാനമന്ത്രി

നൂറാമത് 'മന്‍ കി ബാത്ത്' യുഎന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും.

നൂറാമത് 'മന്‍ കി ബാത്ത്' യുഎന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും.

author-image
WebDesk
New Update
modi,man ki baath

modi

ന്യൂഡല്‍ഹി: മന്‍ കി ബാത്ത് ഒരു ആത്മീയ യാത്രയാണെന്നും രാജ്യത്തെ ജനങ്ങളുടെ ബന്ധം പുലര്‍ത്തുന്നതിന് മന്‍ കി ബാത്ത് സഹായകമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സില്‍നിന്നുള്ള കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മന്‍ കി ബാത്തിലുള്ളത്, രാജ്യത്തെ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മന്‍ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

'ഞാന്‍' എന്നതില്‍നിന്ന് 'നമ്മള്‍' എന്നതിലേക്കു വളരാന്‍ സഹായിച്ച യാത്ര. ഇത് എന്നെക്കുറച്ചുള്ള പ്രഭാഷണമല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളെയും പറ്റിയാണ് ഞാന്‍ സംസാരിച്ചത്. ബേഠി ബച്ചവോ, ബേഠി പഠാവോ തുടങ്ങിയ ക്യംപെയ്‌നുകള്‍ ആരംഭിച്ചത് മന്‍ കി ബാത്തിലൂടെയാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഹര്‍ തിരംഗ ക്യാംപെയ്‌നില്‍ നിര്‍ണായകമായി മാറി.

ലോകം വലിയ തോതില്‍ മാലിന്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ശുചിത്വം കാത്ത് പാലിക്കേണ്ടത് അതിനാല്‍ തന്നെ അത്യാവശ്യമാണ്. രാജ്യത്ത് അതിവേഗം വിനോദ സഞ്ചാര മേഖല ശക്തിപ്പെടുകയാണ്. വിദേശത്തേക്കു പോകുന്നതിനു മുന്‍പ് നമ്മുടെ രാജ്യത്തെ 15 വിനോദ സഞ്ചാര മേഖലകള്‍ എങ്കിലും നമ്മള്‍ സന്ദര്‍ശിക്കണം. നമ്മള്‍ താമസിക്കുന്ന സംസ്ഥാനത്തിനു പുറത്തായിരിക്കണം ഈ വിനോദസഞ്ചാര മേഖലകള്‍. മന്‍ കി ബാത്തില്‍ താന്‍ പ്രതിപാദിച്ചവരില്‍ എല്ലാവരും തന്നെ നായകന്മാരാണ്'' പ്രധാനമന്ത്രി പറഞ്ഞു.

2014 ഒക്ടോബറില്‍ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്ത്' എട്ടര വര്‍ഷമായി യോഗ, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍, യുവജനങ്ങള്‍, ശുചിത്വം എന്നിവയാണ് മന്‍ കി ബാത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍.

Advertisment

കഴിഞ്ഞ 99 എപ്പിസോഡുകളില്‍, ഇന്ത്യന്‍ സൈനികരുടെ ത്യാഗവും വീര്യവും, സാംസ്‌കാരിക പൈതൃകവും, പത്മ അവാര്‍ഡ് ജേതാക്കളുടെ കഥകളും, ശാസ്ത്രവും പരിസ്ഥിതിയും, ഖാദിയും എപ്പിസോഡുകളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഒന്നും രണ്ടും ടേമില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ട്. 2014 നും 2019 നും ഇടയില്‍ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ കൂടുതല്‍ പൊതുവായതും പ്രചോദനാത്മകവുമാണ്, തുടര്‍ന്നുള്ള എപ്പിസോഡുകള്‍ നിരവധി സര്‍ക്കാര്‍ നയങ്ങളും സംരംഭങ്ങളെയും കുറിച്ചായിരുന്നു.

ഉദാഹരണത്തിന്, ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ശുചിത്വം, യോഗ, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ്, മയക്കുമരുന്നുകളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നി പൊതുവായ വിഷയങ്ങള്‍ ഉണ്ടായിരുന്നു, രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ കുതിച്ചുയരുന്ന കയറ്റുമതി മേഖല, സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ്‌പ്ലേസ് സംരംഭം, പ്രധാനമന്ത്രി സംഗ്രഹാലയ, ആസാദി കാ അമൃത് മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ കാമ്പെയ്ന്‍, ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉയര്‍ച്ച, സ്റ്റാര്‍ട്ടപ്പുകള്‍, യൂണികോണുകള്‍, ഇന്ത്യയുടെ മുന്നേറ്റം ബഹിരാകാശ മേഖല എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

കോവിഡ് -19 പാന്‍ഡെമിക്കിന്റെയും ലോക്ക്ഡൗണുകളുടെയും രണ്ട് വര്‍ഷങ്ങളില്‍ - 2020 ലും 2021 ലും - മിക്കവാറും എല്ലാ എപ്പിസോഡുകളിലും കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരല്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ലോക്ക്ഡൗണ്‍, തുടര്‍ന്നുള്ള പുനരാരംഭിക്കല്‍ തുടങ്ങിയ ആരോഗ്യ സംബന്ധിയായ ആശങ്കകളെ കുറിച്ചുള്ള വിവരണങ്ങളുമുണ്ടായിരുന്നു.

മന്‍ കി ബാത്തിന്റെ നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവന്‍ കേന്ദ്രികരിച്ചാണ് ആഘോഷപരിപാടികള്‍. നൂറാമത് 'മന്‍ കി ബാത്ത്' യുഎന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് അരമണിക്കൂര്‍ നീളുന്ന പരിപാടി യുഎന്‍ ആസ്ഥാനത്ത് പ്രാദേശിയ സമയം ഉച്ചയ്ക്ക് 1.30 നാകും സംപ്രേഷണം.

Narendra Modi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: