/indian-express-malayalam/media/media_files/uploads/2017/04/Kulbhushan-Jadhav.jpg)
ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷണ്‍ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്‍റെ ഭാര്യക്ക് അനുമതി. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് കൂടികാഴ്ചയ്ക്ക് അനുമതി നൽകിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് കുൽഭൂഷണിന്‍റെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്. നേരത്തെ, ജാദവിന്‍റെ അമ്മ അവന്തിക ജാദവിനു വീസ അനുവദിക്കണം എന്നാവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ സർക്കാർ ഇത് തള്ളുകയായിരുന്നു.
കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.