scorecardresearch

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കേണ്ടെന്ന് പാക്കിസ്ഥാന്‍; ഇന്ത്യയുടെ ആവശ്യം വീണ്ടും തളളി

2016 മാര്‍ച്ചില്‍ കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളിയത്

2016 മാര്‍ച്ചില്‍ കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kulbhushan Jadhav, ie malayalam

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപണത്തെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ വീണ്ടും തള്ളി. കുല്‍ഭൂഷണിനും പാക് ജയിലില്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പൗരനായ ഹമീദ് നെഹല്‍ അന്‍സാരിക്കും എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് പാക്കിസ്ഥാന്‍ തള്ളിയത്. 2016 മാര്‍ച്ചില്‍ കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളിയത്.

Advertisment

മുംബൈ സ്വദേശിയായ ഹമീദ് നെഹല്‍ അനധികൃതമായി അഫ്ഗാനില്‍ നിന്നും പാകിസ്താനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ വ്യാപാരിയായിരിക്കേ പാക് പട്ടാളം കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ ചാരനാണെന്നു മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിനെ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിട്ടുണ്ട്.

2008 മേയ് 21ന് തയാറാക്കിയ ഉടമ്പടി പ്രകാരമാണ് ഇരുരാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതിന്റെ ഫലമായി എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഈ വിവരങ്ങള്‍ പരസ്പരം കൈമാറും. ജയിലില്‍ കഴിയുന്ന മറ്റു ഇന്ത്യക്കാരെ മാനുഷിക പരിഗണന നല്‍കി മോചിപ്പിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

Kulbhushan Jadhav Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: