/indian-express-malayalam/media/media_files/2025/07/16/pahalgam-attack-2025-07-16-08-09-58.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനുമായി കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം. ക്രിക്കറ്റ് മത്സരവും ഭീകരാക്രമണവും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു.
Also Read: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും
ജയ്പൂരിൽ നിന്നുള്ള നീരജ് ഉദ്വാനി ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഷിംലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഭാര്യ ആയുഷിക്കൊപ്പം ഈ വർഷം ആദ്യം ഇന്ത്യയിലെത്തിയത്. വിവാഹത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ ഇരുവരും കശ്മീരിലെ പഹൽഗാമിലേക്ക് പോയി. അവിടെ നടന്ന ഭീകരാക്രമണത്തിൽ നീരജ് ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.
Also Read: ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ
ക്രിക്കറ്റ് കാണുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നും, എന്നാൽ ക്രിക്കറ്റും ഭീകരാക്രമണവും കൂട്ടിക്കലർത്തരുതെന്നും നീരജിന്റെ പിതാവ് പ്രദീപിന്റെ ഇളയ സഹോദരൻ ഭഗവാൻ ദാസ് ഉധ്വാനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "പഹൽഗാം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നമായിരുന്നു. പക്ഷേ മത്സരം രാജ്യാന്തര തലത്തിലുള്ളതാണ്. ഏഷ്യാ കപ്പ് ആയതിനാൽ മറ്റ് രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്. ഇന്ത്യ കളിക്കുന്നില്ലെങ്കിൽ, പേര് കളങ്കപ്പെടുകയും ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്യും,'' നീരജിന്റെ മറ്റൊരു അമ്മാവനായ പ്രകാശ് ഉധ്വാനി പറഞ്ഞു.
മറ്റു രാജ്യങ്ങളെപ്പോലെ തന്നെ പാക്കിസ്ഥാനും ഏഷ്യയിലാണ്. മത്സരം നടത്തിയത് ശരിയായ തീരുമാനമായിരുന്നു. ഒരു പ്രശ്നവുമില്ല. ഇന്ത്യ എപ്പോഴും പാക്കിസ്ഥാനെ തോൽപ്പിക്കുമെന്ന് നമുക്കറിയാം, മത്സരത്തിൽ പാക്കിസ്ഥാൻ അപമാനിക്കപ്പെട്ടു, പക്ഷേ അത് വ്യത്യസ്തമാണ്. ദേശീയ, അന്തർദേശീയ തലത്തിലുള്ള കാര്യങ്ങൾ വ്യത്യസ്തമാണ്. ആ സാഹചര്യത്തിൽ, മത്സരം നടന്നത് നല്ലതാണെന്ന് പ്രകാശ് പറഞ്ഞു.
ഞായറാഴ്ച നടന്ന ടി20 മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
Read More: അനധികൃത കുടിയേറ്റത്തിനോട് ഇനി മൃദൂസമീപനമില്ല; ഇന്ത്യൻ വംശജന്റെ കൊലയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us