/indian-express-malayalam/media/media_files/uploads/2023/04/Sharad-Pawar-3.jpg)
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കേണ്ടെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് നിലപാടില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
''പ്രതിപക്ഷ പാര്‍ട്ടികളിലെ ഞങ്ങളുടെ സുഹൃത്തുക്കള്‍ ജെപിസി അന്വേഷണം വേണമെന്ന് നിര്‍ബന്ധിച്ചാല്‍ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ഞങ്ങള്‍ അതിനെ എതിര്‍ക്കില്ല. ഞങ്ങളുടെ നിലപാട് പ്രതിപക്ഷ ഐക്യത്തിന് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജെപിസി അന്വേഷണ കാര്യത്തില്‍ ഞങ്ങള്‍ ശാഠ്യം പിടിക്കില്ല ''ശരദ് പവാര്‍ മറാത്തി വാര്‍ത്താ ചാനലായ എബിപി മജ്ഹയോട് പറഞ്ഞു.
അദാനിയെ ലക്ഷ്യമിടുന്നുവെന്ന് കാണിച്ച് ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് ശരദ് പവാറിന്റെ നിലപാട് മാറ്റം. ജെപിസിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷമാണെന്നും സമിതിയിലെ ഭൂരിപക്ഷ സാന്നിധ്യത്തില്‍ ബിജെപി സന്തോഷിക്കുമെന്നാണ് പവാര്‍ പറഞ്ഞത്.
ജെപിസി അന്വേഷണം എന്നത് പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി ആണ്. പാര്‍ലമെന്റില്‍ ബിജെപിക്ക് 200 എംപിമാരുണ്ട്. ജെപിസിയെ പരമാവധി അംഗങ്ങളായ 21 ഉം ഉള്‍പ്പെടും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഞ്ചു മുതല്‍ ആറ് വരെ അംഗങ്ങളാകും ഉണ്ടാകുക. ഇത്രയും ചെറിയൊരു സംഖ്യയ്ക്ക് ഫലപ്രദമായ ഒരു പങ്ക് വഹിക്കാൻ കഴിയുമോ? എന്നിട്ടും, പ്രതിപക്ഷ പാർട്ടികൾ ജെപിസി അന്വേഷണം വേണമെന്ന് നിർബന്ധിച്ചാൽ, എനിക്ക് അതിൽ എതിർപ്പില്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ ജെപിസി അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെങ്കില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായമില്ല,എതിര്‍പ്പില്ല ശരദ് പവാര്‍ പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ജനുവരി 24-ന് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, അദാനി ഗ്രൂപ്പിനെ 'ഓഹരി കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും' ആരോപിച്ചിരുന്നു. അദാനി കമ്പനികള്‍ക്ക് അവരുടെ പണപ്പെരുപ്പമുള്ള സ്റ്റോക്കിന്റെ ഓഹരികള്‍ വായ്പകള്‍ക്കായി പണയം വയ്ക്കുന്നതുള്‍പ്പെടെ 'ഗണ്യമായ കടം' ഉണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.