ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച സമിതിയായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്). പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒന്നിലധികം മെട്രോകളിൽ കൂടുതൽ വ്യാപനം ഉണ്ടെന്നും ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു.
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബിഎ.2 ലീനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിന്‍ പറയുന്നു. ഇന്‍സാകോഗ് ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ, ഇതുവരെയുള്ള മിക്ക ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും, നിലവിൽ ആശുപത്രി പ്രവേശനങ്ങളും ഐസിയു കേസുകളും വർദ്ധിച്ചിട്ടുണ്ടെന്നും കോവിഡ് ഭീഷണി മാറ്റമില്ലാതെ തുടരുകയാണെന്നും വ്യക്തമാക്കുന്നു.
“ഒമിക്രോൺ ഇന്ത്യയിൽ ഇപ്പോൾ സമൂഹവ്യാപനത്തിലാണ്, കൂടാതെ പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളിൽ ഒമിക്രോൺ ആധിപത്യം പുലർത്തുന്നു. ബിഎ.2 ലീനേജ് ഇന്ത്യയിൽ ഗണ്യമായ അളവിലുണ്ട്, കൂടാതെ എസ് ജീൻ ഡ്രോപ്പ്ഔട്ട് അടിസ്ഥാനമാക്കിയുള്ള സ്ക്രീനിങ്ങിൽ ഉയർന്ന തെറ്റായ നെഗറ്റീവുകൾ നൽകാൻ സാധ്യതയുണ്ട്.,” റിപ്പോർട്ടിൽ പറഞ്ഞു. ഒമിക്രോൺ പോലെയുള്ള ഒരു ജനിതക വ്യതിയാനമാണ് എസ്-ജീൻ ഡ്രോപ്പ്-ഔട്ട്.
Also Read: രോഗവ്യാപനത്തില്‍ വര്‍ധന; രാജ്യത്ത് 3.33 ലക്ഷം കോവിഡ് കേസുകള്‍