വാഷിങ്ടൺ: ഇന്ത്യയിലെ വായുമലിനീകരണത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശത്തെ വിമർശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. വായുമലീനകരണത്തിനെക്കുറിച്ച് പറയുന്നതിനിടെയാണ് ഇന്ത്യ മലിനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്നും ട്രംപ് പറഞ്ഞത്. എന്നാല്‍ സുഹൃത്തുക്കളെക്കുറിച്ച് പറയേണ്ടത് ഇങ്ങനെയല്ലെന്നും ആഗോളപ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും സംവാദത്തിനുശേഷം ബൈഡന് ട്വീറ്റ് ചെയ്തു.
Read More: ഇന്ത്യ വൃത്തിഹീനമെന്ന് പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപ്
പ്രസിഡന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ ധാരണ ഇല്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നുമായിരുന്നു ബൈഡന്റെ വിമര്‍ശനം.
President Trump called India "filthy."
It's not how you talk about friends—and it's not how you solve global challenges like climate change.@KamalaHarris and I deeply value our partnership—and will put respect back at the center of our foreign policy. https://t.co/TKcyZiNwY6
— Joe Biden (@JoeBiden) October 24, 2020
“പ്രസിഡന്റ് ട്രംപ് ഇന്ത്യയെ‘ മലിനമെന്ന് ’വിളിച്ചു. നിങ്ങൾ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല സംസാരിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രശ്നങ്ങളെ നിങ്ങൾ ഇങ്ങനെയല്ല പരിഹരിക്കേണ്ടത്. ”ചൈനയും ഇന്ത്യയും റഷ്യയും തങ്ങളുടെ“ വൃത്തികെട്ട ”വായു ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
“ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യ നോക്കൂ. ഇന്ത്യ നോക്കൂ. വായു മലിനമാണ്,” ടെന്നസിയിലെ നാഷ്വില്ലിൽ ബൈഡനുമായുള്ള അവസാന പ്രസിഡന്റ് ചർച്ചയ്ക്കിടെ ട്രംപ് പറഞ്ഞിരുന്നു.
പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു യുഎസ് പിന്‍വാങ്ങിയതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാന്‍ ഒന്നും ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പാരീസ് ഉടമ്പടിയില്‍ തിരികെ ചേരുമെന്ന് സംവാദത്തിനിടെ ബൈഡന് പ്രഖ്യാപിച്ചു.
കമല ഹാരിസും താനും തങ്ങളുടെ പങ്കാളികളെ വളരെയധികം വിലമതിക്കുന്നുവെന്നും വിദേശനയത്തിന് പ്രാധാന്യം നൽകുന്നുവെന്ന് ഈ രാജ്യങ്ങളെ ബഹുമാനിക്കുന്നു എന്നും ബൈഡൻ ശനിയാഴ്ച ട്വീറ്റിൽ പറഞ്ഞു.
Read in English: ‘Not how you talk about friends’: Biden on Trump calling India’s air ‘filthy’