scorecardresearch

രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കൂടി അയച്ച് ഉത്തരകൊറിയ

ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്

Missile-2

സിയോള്‍: ഉത്തര കൊറിയ കിഴക്കന്‍ തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ കടലിലേക്ക് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിപിഎം തൊടുത്തുവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉത്തര കൊറിയയുടെ നീക്കം. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത വ്യോമാഭ്യാസം നടത്തിയതിനു പിന്നാലെ 48 മണിക്കൂറിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്.

യഥാക്രമം 395 കിലോമീറ്റര്‍ (245 മൈല്‍), 337 കിലോമീറ്റര്‍ (209 മൈല്‍) അകലെയുള്ള ലക്ഷ്യങ്ങള്‍ ലക്ഷ്യമിട്ട് ഒന്നിലധികം റോക്കറ്റ് ലോഞ്ചറില്‍ നിന്ന് രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ‘600 എംഎം മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ വെടിവയ്പ്പില്‍ മൊബിലൈസ് ചെയ്തു. തന്ത്രപരമായ ആണവായുധത്തിനുള്ള ഒരു മാര്‍ഗമാണ്,’ ശത്രുവിന്റെ എയര്‍ഫീല്‍ഡിനെ തളര്‍ത്താന്‍ കഴിവുള്ളതാണെന്ന് വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പറഞ്ഞു. രണ്ട് മിസൈലുകളും പരമാവധി 100 കിലോമീറ്ററും 50 കിലോമീറ്ററും ഉയരത്തിലെത്തി ജപ്പാന്റെ വ്യാവസായിക മേഖലയ്ക്ക് പുറത്ത് പതിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളിലെ ആദ്യത്തേതാണ് ശനിയാഴ്ച നടന്ന ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. ജപ്പാന്റെ പ്രത്യേക വ്യാവസായിക മേഖലയിലൂടെ 66 മിനിറ്റോളം സഞ്ചരിച്ച ശേഷമാണ് ബാലിസ്റ്റിക് മിസൈല്‍ നിലത്തുവീണത്. 14000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നാണ് ജപ്പാന്റെ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: North korea fires missiles 2 days after icbm test