scorecardresearch
Latest News

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ്, ജർമൻ, യുഎസ് ശാസ്ത്രജ്ഞർക്ക്

തമോഗർത്തങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം

nobel prize, nobel prize physics, black holes, einstein, roger penrose, reinhard genzel, andrea ghez, indian express

ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. ബ്രിട്ടിഷ്, ജർമൻ, യുഎസ് ശാസ്ത്രജ്ഞരാണ് പുരസ്കാരത്തിന് അർഹരായത്. തമോഗർത്തങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

ഈ വർഷത്തെ പുരസ്കാരത്തിന്റെ ഒരു പകുതി റോജർ പെൻറോസിനും ബാക്കി പകുതി റെയിൻഹാർഡ് ജെൻസൽ ആൻഡ്രിയ ഗെസ് എന്നിവർക്കും നൽകാൻ സ്വീഡിഷ് നൊബേൽ അക്കാദമി തീരുമാനിച്ചു.

“തമോദ്വാരങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം പെൻറോസ് തെളിയിച്ചു. അദൃശ്യവും ഭാരമേറിയതുമായ ഒരു വസ്തു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കുന്നുവെന്ന് ജെൻസലും ഗെസും കണ്ടെത്തി. അതിയായ പിണ്ഡമുള്ള തമോഗർത്തം എന്നത് മാത്രമാണ് നിലവിൽ ലഭ്യമായ ഒരേയൊരു വിശദീകരണം,” നൊബേൽ അക്കാദമി പ്രസ്താവനയിൽ പറയുന്നു.

Read More: വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന്

ആൽബർട്ട് ഐൻ‌സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നേരിട്ടുള്ള പ്രയോഗമാണ് തമോദ്വാരങ്ങളിൽ എന്നതിന് തെളിവായി പെൻറോസ് ഗണിതശാസ്ത്ര രീതികൾ ഉപയോഗിച്ചു.

ഐൻസ്റ്റീന്റെ മരണത്തിന് പത്തുവർഷത്തിനുശേഷം 1965 ജനുവരിയിൽ, തമോദ്വാരങ്ങൾ രൂപപ്പെടാമെന്ന് പെൻറോസ് തെളിയിക്കുകയും അവയെ വിശദമായി വിവരിക്കുകയും ചെയ്തിരുന്നു. ഐൻസ്റ്റീനുശേഷം പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി അദ്ദേഹത്തിന്റെ അടിസ്ഥാന ലേഖനം ഇപ്പോഴും കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ഉപയോഗിച്ച് ജെൻസലും ഗെസും ക്ഷീരപഥത്തിന്റെ മധ്യഭാഗത്തേക്ക് നക്ഷത്രാന്തര വാതകത്തിന്റെയും പൊടിയുടെയും വലിയ കൂട്ടങ്ങൾ കാണാനുള്ള രീതികൾ വികസിപ്പിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഭൂമിയുടെ അന്തരീക്ഷം വഴിയുള്ള വ്യക്തതയില്ലായ്മകൾക്ക് പരിഹാരം കാണാനും അതുല്യമായ ഉപകരണങ്ങൾ നിർമ്മിക്കാനും ദീർഘകാല ഗവേഷണങ്ങളിൽ ഏർപ്പെടാനും അവർ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള ഒരു തമോദ്വാരത്തിന്റെ ഏറ്റവും ബോധ്യപ്പെടുത്തുന്ന തെളിവുകൾ അവരുടെ അഭുതപൂർവമായ പ്രവർത്തനം നമുക്ക് നൽകി.

“ഈ വർഷത്തെ പുരസ്കാര ജേതാക്കളുടെ കണ്ടെത്തലുകൾ ചെറുതും അതിയായ മാസ് ഉള്ളവയുമായി വസ്തുക്കളുടെ പഠനത്തിൽ പുതിയ അടിത്തറയിട്ടു. എന്നാൽ ഈ വിദേശ വസ്തുക്കൾ സംബന്ധിച്ച് ഇപ്പോഴും ഉത്തരങ്ങൾ തേടുകയും ഭാവി ഗവേഷണത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമല്ല, തമോദ്വാരത്തിന് സമീപമുള്ള അതിയായ സാഹചര്യങ്ങളിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തെ എങ്ങനെ പരീക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അടക്കം,”ഭൗതികശാസ്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർ ഡേവിഡ് ഹാവിലാൻഡ് പറഞ്ഞു.

Read More: Physics Nobel Prize awarded to British, German and American scientists for black hole research

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nobel prize physics black hole roger penrose reinhard genzel andrea ghez