/indian-express-malayalam/media/media_files/uploads/2020/05/fm-nirmala-package.jpeg)
FM Nirmala Sitharaman Press Conference Highlights: ന്യൂഡൽഹി: രാജ്യമൊട്ടാകെ ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്നു ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാവർക്കും മിനിമം കൂലി ഉറപ്പാക്കാൻ നിയമഭേദഗതി വരുത്തും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കൽപം പൂർത്തീകരിക്കും. തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന ഉറപ്പാക്കും. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി.
Read Also: രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാം; മാറ്റത്തിനൊരുങ്ങി പൊതു വിതരണ സംവിധാനം: വിശദാംശങ്ങൾ അറിയാം
ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഒരു റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്നതാണ് പദ്ധതിയുടെ ഗുണം. ഇതിലൂടെ അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്ന് ധനമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും. ഇതിനുളള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുണം കിട്ടും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതലയെന്നും ധനമന്ത്രി വ്യക്തമാക്കി.
FM Nirmala Sitharaman Press Conference Live Updates
Live Blog
അതിഥി തൊഴിലാളികൾക്ക് ന്യായമായ നിരക്കിൽ താമസ സൗകര്യം ഒരുക്കും. പിഎം ആവാസ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യമൊരുക്കും. സർക്കാർ നടത്തുന്ന ഭവന നിർമ്മാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കും.
എല്ലാവർക്കും മിനിമം കൂലി ഉറപ്പാക്കാൻ നിയമഭേദഗതി വരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കൽപം പൂർത്തീകരിക്കും. തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന ഉറപ്പാക്കും. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും.
സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കും ചെറുകിട കർഷകർക്കുവേണ്ടിയുളള പദ്ധതികളുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. 15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. . Read More
ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം ഡിഡി ന്യൂസിലും ഡിഡി നാഷണലിലും ലൈവായി സംപ്രേഷണം ചെയ്യും. ധനകാര്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ചാനലുകളിലും, ട്വിറ്റർ, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവയും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
Finance Minister Smt.@nsitharaman to address a press conference today, 14th May, at 4PM in New Delhi.
Watch LIVE here👇
➡️YouTube - https://t.co/b78LXIfEht
Follow for LIVE updates 👇
➡️Twitter - https://t.co/XaIRg3fn5f
➡️Facebook - https://t.co/06oEmkxGpIpic.twitter.com/BLpAJZGexx
— Ministry of Finance 🇮🇳 #StayHome #StaySafe (@FinMinIndia) May 14, 2020
15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. വരുമാന നികുതി രേഖകള്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടുകയും ചെയ്തു. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൂടാതെ, വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2020/05/modi-sitharaman.jpg)
Highlights