scorecardresearch

Gaza War: ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ഒരുസ്ഥലവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്ക്-വടക്ക് വിത്യാസമില്ലാതെ ഗാസ മുനമ്പിലെങ്ങും ബോബ് ആക്രമണം നടക്കുന്നുണ്ട്

ഗാസയിലെ ഒരുസ്ഥലവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്ക്-വടക്ക് വിത്യാസമില്ലാതെ ഗാസ മുനമ്പിലെങ്ങും ബോബ് ആക്രമണം നടക്കുന്നുണ്ട്

author-image
WebDesk
New Update
Gaza Ceasefire

Gaza War Updates

Gaza War Updates: ഗാസയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണം നടത്തി ഇസ്രായേൽ. ടെന്റുകളിൽ അഭയം തേടിയവരുടെയും ഭക്ഷ്യസഹായം തേടിയെത്തിയവർക്കുമെതിരെയാണ് ആക്രമണം ഉണ്ടായത്. ഇസ്രായേൽ ആക്രമണത്തിൽ 25 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ പ്രദേശിക ആശുപത്രികൾ അറിയിച്ചു. 

Advertisment

തെക്കൻ ഗാസാ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെവന്ന് നാസർ ആശുപത്രിയിലെ അധികൃതർ അറിയിച്ചു. വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്ന ഷെയ്ഖ് റദ്വാൻ ഫീൽഡ് ആശുപത്രിയിലെ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ

ഗാസയിലെ ഒരുസ്ഥലവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്ക്-വടക്ക് വിത്യാസമില്ലാതെ ഗാസ മുനമ്പിലെങ്ങും ബോബ് ആക്രമണം നടക്കുന്നുണ്ട്. കുട്ടികൾ കഴിയുന്ന ടെന്റുകളിൽ അടക്കം ആക്രമണം തുടരുന്നുണ്ടെന്നും എപി റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

ഗാസയിൽ പട്ടിണി രൂക്ഷമായ സമയത്താണ് ഇസ്രായേലിന്റെ കനത്താക്രമണം. കഴിഞ്ഞ ദിവസമാണ് ഗാസയെ സമ്പൂർണ ക്ഷാമപ്രദേശമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. സംയോജിത ഭക്ഷ്യസുരക്ഷാ ഘട്ട വർഗ്ഗീകരണ സംവിധാനം അനുസരിച്ച്, ഗാസയിലെ ഫലസ്തീനികളുടെ നാലിലൊന്ന് വരുന്ന 5,14,000 ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ട്, സെപ്റ്റംബർ അവസാനത്തോടെ ഇത് 6,41,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read:ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി; ഇസ്രയേൽ 60,000 സൈനികരെ വിന്യസിക്കും

ഗാസ സിറ്റിയുടെ വടക്കൻ ഗവർണറേറ്റിലെ ഏകദേശം 280,000 ആളുകൾ ഇതിനകം ക്ഷാമം നേരിടുന്നുണ്ടെന്ന് ഐപിസി റിപ്പോർട്ട് ചെയ്തു, എൻക്ലേവിനായുള്ള ആദ്യ ഇത്തരമൊരു പ്രഖ്യാപനം കൂടിയാണിത്. അടുത്ത മാസത്തോടെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ് എന്നിവയും ക്ഷാമത്തിലേക്ക് വഴുതിവീഴുമെന്ന് മുന്നറിയിപ്പ് നൽകി.

Also Read:ഗാസ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇസ്രയേൽ

യുദ്ധത്താൽ തകർന്ന പലസ്തീൻ പ്രദേശത്തേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേലിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഈ വിലയിരുത്തൽ കാരണമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഹമാസിന് വേണ്ടി തയ്യാറാക്കിയതാണ് ഐക്യ രാഷ്ട്രസഭയുടെ റിപ്പോർട്ടെന്ന് ഇസ്രായേൽ പ്രതികരിച്ചു.

Read More: ഗാസയെ ഹമാസിൻറെ കൈകളിൽ നിന്ന് മോചിപ്പിക്കും:നിലപാടിലുറച്ച് ബെഞ്ചമിന്‍ നെതന്യാഹു

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: