scorecardresearch

നീറ്റ് 2018: തമിഴില്‍ എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

മിഴില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനായിരുന്നു ജൂലൈ 10ന് ഹൈക്കോടതി നിര്‍ദേശിച്ചത്

മിഴില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനായിരുന്നു ജൂലൈ 10ന് ഹൈക്കോടതി നിര്‍ദേശിച്ചത്

author-image
WebDesk
New Update
നീറ്റ് 2018: തമിഴില്‍ എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യുഡല്‍ഹി: ദേശീയ യോഗ്യത പ്രവേശന (നീറ്റ്) പരീക്ഷ തമിഴില്‍ എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഎസ്ഇയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനായിരുന്നു ജൂലൈ 10ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ചോദ്യപേപ്പര്‍ വിവര്‍ത്തനം ചെയ്തതിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം.

Advertisment

ഇതുപ്രകാരം 24,000 വിദ്യാര്‍ത്ഥികള്‍ക്ക് 196 മാര്‍ക്ക് വീതം നല്‍കേണ്ട ബാധ്യത സിബിഎസ്ഇയ്ക്ക് വന്നു. രണ്ടാഴ്ചയ്ക്കകം പുതിയ പട്ടിക ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. പ്രവേശന യോഗ്യത പട്ടികയെ അടിമുടി ബാധിക്കുന്നതായിരുന്നു ഈ ഉത്തരവ്. തുടര്‍ന്നാണ് സിബിഎസ്ഇ സുപ്രിംകോടതിയെ സമീപിച്ചത്. ചോദ്യങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതില്‍ പിഴവ് കടന്നുകൂടിയത് വിദ്യാര്‍ത്ഥികളെ ഏറെ ആശയക്കുഴപ്പത്തില്‍ ആക്കിയിരുന്നു.

ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് 49 ചോദ്യത്തിനും നാല് മാര്‍ക്ക് വീതം നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത്തരത്തില്‍ മാര്‍ക്ക് നല്‍കിയാല്‍ നിരവധി യോഗ്യരായ പരീക്ഷാര്‍ത്ഥികള്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ തമിഴില്‍ എഴുതിയവര്‍ക്ക് 196 മാര്‍ക്ക് നല്‍കിയാല്‍ ആകെ മാര്‍ക്കിനേക്കാളും കൂടുതലും ചില പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെഡിക്കല്‍ ആന്റ് ഡന്റല്‍ കോളേജുകളിലേക്കായുളള 2018 നീറ്റ് പരീക്ഷാ പേപ്പറില്‍ ആകെ 720 മാര്‍ക്കിന്റെ 180 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

Neet Exam Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: