/indian-express-malayalam/media/media_files/uploads/2021/03/Modi-flex.jpg)
കൊൽക്കത്ത: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലെക്‌സുകൾ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. 72 മണിക്കൂറിനുള്ളിൽ ഹോർഡിങ്ങുകൾ നീക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിൽ നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്‌തുകൊണ്ടുള്ള പരസ്യങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയുടെ ചിത്രമുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 26 നാണ് ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
Read Also: കേരളത്തിൽ ബിജെപി അധികാരത്തിലെത്തും, ഡിഎംആർസിയിൽ നിന്ന് രാജിവയ്‌ക്കും: ശ്രീധരൻ
കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണു വോട്ടെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നിങ്ങനെയാണു പോളിങ് തീയതികള്‍. വോട്ടെണ്ണല്‍ മേയ് രണ്ടിന്.
പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും ബംഗാളിൽ പ്രധാന പോരാട്ടം. മമത സർക്കാരിനെ താഴെയിറക്കുമെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ വെല്ലുവിളിച്ച സാഹചര്യത്തില്‍ ഏറെ ഉദ്വേഗജനകമാവും ബംഗാളിലെ തിരഞ്ഞെടുപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.