scorecardresearch

ബി.എസ്.പി-എസ്.പി സൗഹൃദം കപടം, മെയ് 23 ന് ശേഷം വീണ്ടും ശത്രുക്കളാകും: മോദി

ബി.എസ്.പിയും എസ്.പിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി

ബി.എസ്.പിയും എസ്.പിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി

author-image
WebDesk
New Update
Mann Ki Baat Live Updates:

ലഖ്നൗ: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്പിയുടേയും ബിഎസ്പിയുടേയും സഖ്യം കള്ളമാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന മെയ് 23 ന് ഈ സൗഹൃദം അവസാനിക്കുമെന്നും മോദി പറഞ്ഞു. അതിന് ശേഷം ഇരുകൂട്ടരും വീണ്ടും ശത്രുക്കളാകുമെന്നും മോദി കൂടിചേര്‍ത്തു.

Advertisment

'നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ സൗഹൃദം അവസാനിക്കുകയും അവര്‍ ശത്രുക്കളാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഒരു കപട സൗഹൃദം ഉണ്ടാക്കിയിരിക്കുകയാണു. പക്ഷേ ഇതെല്ലാം മേയ് 23-ന് അവസാനിക്കും' മോദി പറഞ്ഞു.

കഴിഞ്ഞദിവസം എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി ദേശീയാധ്യക്ഷ മായാവതിയും മെയിന്‍പുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിനു പിന്നാലെയാണു മോദിയുടെ പ്രസംഗം. 24 വര്‍ഷത്തിനുശേഷമായിരുന്നു മുലായവും മായാവതിയും ഒരു വേദിയിലെത്തിയത്.

''പാവങ്ങളുടെ പേര് പറഞ്ഞ് രാഷ്ട്രീയം നടത്തിയിട്ട് അവര്‍ സ്വന്തം ബാങ്ക് ബാലന്‍സാണ് കൂട്ടിയത്. എസ്.പിയുടേയും ബി.എസ്.പിയുടേയും കൊടികളേ മാറ്റമുള്ളൂ, ലക്ഷ്യം ഒന്നുതന്നെയാണ്. മായാവതി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ അഴിമതിയായിരുന്നു മൊത്തം, അഖിലേഷ് ആയപ്പോള്‍ ദളിതര്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു'' മോദി പറഞ്ഞു.

Advertisment

ബി.എസ്.പിയും എസ്.പിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആരാണു ദളിതരെ പീഡിപ്പിച്ചതെന്നു മായാവതിയോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാകും.' മോദി ആരോപിച്ചു.

Narendra Modi Akhilesh Yadhav Mayawati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: