/indian-express-malayalam/media/media_files/uploads/2023/09/militants.jpg)
നിയന്ത്രണരേഖയിലെ ഫലപ്രദമായ ആധിപത്യം തീവ്രവാദികൾക്ക് നുഴഞ്ഞുകയറ്റം ദുഷ്‌കരമാക്കിയിട്ടുണ്ട്
ന്യൂഡൽഹി: അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികൾ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി വലിച്ചെറിയുന്നുണ്ടെന്ന് വ്യത്തങ്ങൾ. അതിർത്തി കടക്കുന്നതിന് പകരം ഇന്ത്യയുടെ ഭാഗത്തുള്ള അവരുടെ കൂട്ടാളികൾക്കായി അത് നിയന്ത്രണരേഖയ്ക്ക് സമീപം ഉപേക്ഷിക്കുന്നു. നിയന്ത്രണരേഖയിൽ ഈ വർഷം 13 ഓപ്പറേഷനുകൾ നടത്തിയ സുരക്ഷാസേന ഏഴ് എകെ 47, എകെ 56 റൈഫിളുകൾ, 23 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 12 കിലോ മയക്കുമരുന്ന്, 50 ലക്ഷത്തിലധികം രൂപ എന്നിവ പിടിച്ചെടുത്തു.
കശ്മീരിലെ കുപ്‌വാരയിലെ മച്ചിൽ കഴിഞ്ഞയാഴ്ചയാണ് ഏറ്റവും പുതിയ ഓപ്പറേഷൻ നടത്തിയത്. അഞ്ച് എകെ റൈഫിളുകളും ഏഴ് പിസ്റ്റളുകളും നാല് ഹാൻഡ് ഗ്രനേഡുകളും മറ്റ് സാമഗ്രികളും ഉൾപ്പെടെ വലിയ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. ഈ റൈഫിളുകളിൽ ചിലത് പരിഷ്‌ക്കരിച്ചവയാണെന്നും പിസ്റ്റളുകൾ ചൈന നിർമ്മിത ടോക്കറേവുകളാണെന്നും വൃത്തങ്ങൾ പറഞ്ഞു.
നിയന്ത്രണരേഖയിലെ ഫലപ്രദമായ ആധിപത്യം തീവ്രവാദികൾക്ക് നുഴഞ്ഞുകയറ്റം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി മറുവശത്തുള്ള കൂട്ടാളികൾക്കായി അവർ നിയന്ത്രണരേഖയ്ക്ക് സമീപം ആയുധങ്ങൾ ഉപേക്ഷിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്," ഒരു ഉറവിടം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ വർഷം, കശ്മീരിലെ നിയന്ത്രണരേഖ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ച് വിവിധ ഏജൻസികളിൽ നിന്ന് 350 ഓളം ഇൻപുട്ടുകൾ സൈന്യത്തിന് ലഭിക്കുകയും 20 ഓളം തീവ്രവാദികളെ വധിക്കുകയും ചെയ്തു. നിയന്ത്രണരേഖയിൽ വടക്കൻ കശ്മീരിൽ സൈന്യത്തിന്റെ രണ്ട് ഇൻഫൻട്രി ഡിവിഷനുകളെ വിന്യസിച്ചിട്ടുണ്ട്.
ഡ്രോപ്പ് പോയിന്റുകൾക്കായി തീവ്രവാദികൾക്ക് ജിപിഎസ് കോർഡിനേറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറവിടങ്ങൾ പറഞ്ഞു. “ഈ ഡ്രോപ്പ് പോയിന്റുകളിൽ, ഒന്നുകിൽ ആയുധങ്ങൾ അവർക്ക് പിന്നീട് ശേഖരിക്കാനായി ഉപേക്ഷിക്കുന്നു. ചില സമയങ്ങളിൽ, തീവ്രവാദികളുടെ ഭക്ഷണവും മറ്റ് സാധനങ്ങളും ഈ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ പലപ്പോഴും നേരിട്ട് ബന്ധമില്ല,” ഉറവിടം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.