/indian-express-malayalam/media/media_files/uploads/2018/10/MJ-Akber-Priya-Ramani.jpg)
ന്യൂഡൽഹി: തനിക്കെതിരെ മാധ്യമപ്രവര്‍ത്തക പ്രിയ രമണി ഉന്നയിച്ച മീ ടൂ ആരോപണത്തിനെതിരെ, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ഇന്ന് പട്യാലയിലെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഏഷ്യൻ ഏജ് ദിനപത്രത്തിൽ എഡിറ്ററായിരിക്കെ അക്ബർ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പ്രിയ രമണി ആരോപിച്ചത്.
ഇതുവരെ പത്ത് വനിത മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ആരോപണങ്ങളെ തളളിയ അക്ബർ, ഇവയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് അക്ബറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.
എം.ജെ.അക്ബറിന് വേണ്ടി കരഞ്ജവാലാ ആന്റ് കമ്പനി എന്ന നിയമസ്ഥാപനമാണ് രംഗത്തിറങ്ങുന്നത്. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വർഷങ്ങൾകൊണ്ട് താൻ ആർജ്ജിച്ചെടുത്ത കീർത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബർ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us