scorecardresearch

ഹിമാചലില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി: തിരച്ചില്‍ തുടരുന്നു

ഇതുവരെയും 45 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍

ഇതുവരെയും 45 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഹിമാചലില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി: തിരച്ചില്‍ തുടരുന്നു

ഷിംല: ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. മാണ്ഡി-പത്താൻകോട് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇതുവരെയും 46 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് കധം വ്യക്തമാക്കി.

Advertisment

അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി വീരഭദ്ര സിംഗ് സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അഞ്ച് ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു. എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച അദ്ദേഹം പരുക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു.

എന്‍ഡിആര്‍എഫിന്റെ സംഘമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രി കൗല്‍ സിംഗ് ഠാക്കൂര്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ പ്രഖ്യാപിച്ചു. അതേസമയം ഗതാഗത മന്ത്രി ജിഎസ് ബാലി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അപകടത്തിൽ ഉൾപ്പെട്ട ഒരു ബസ് മണാലിയിൽനിന്നു കത്രയിലേക്കും മറ്റൊരുബസ് ചംബയിലേക്കും പോകുകയായിരുന്നു. ഓരോ ബസിലും നാൽപതിനടുത്ത് യാത്രക്കാരുണ്ടായിരുന്നു. ഒരു ബസ പൂര്‍ണമായും മണ്ണിനും കല്ലിനും അടിയില്‍ താഴ്ന്നു പോയി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Advertisment
Landslide Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: