scorecardresearch

മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ; കുക്കി, മെയ്തി നേതാക്കളുമായി ചർച്ച നടത്തി

നിലവിലെ ചർച്ചകൾ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

നിലവിലെ ചർച്ചകൾ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

author-image
Deeptiman Tiwary
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manipur Woman Paraded Video| Rape | manipur

മണിപ്പൂരിലെ ലൈംഗീകാതിക്രമം: വീഡിയോ പ്രചരിക്കാതിരിക്കാന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നു

ന്യൂഡൽഹി: മണിപ്പൂരിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി കുക്കി ഗ്രൂപ്പുകളുടെ പ്രതിനിധികളുമായി കേന്ദ്രം ബുധനാഴ്ച ചർച്ച നടത്തി. സർക്കാരുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്ഒഒ)കരാർ പ്രകാരം കുക്കി ഗ്രൂപ്പുകളുടെ പ്രതിനിധികളുമായി ഇന്റലിജൻസ് ബ്യൂറോയിലെ മുൻ അഡീഷണൽ ഡയറക്ടർ അക്ഷയ് മിശ്ര കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ പറയുന്നു. മണിപ്പൂർ ഇന്റഗ്രിറ്റി (സിഒസിഒഎംഐ) യുടെ ഏകോപന സമിതിയുടെ പ്രതിനിധികളുമായി കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ഐബി ഉദ്യോഗസ്ഥനും പ്രത്യേക ചർച്ചകൾ നടത്തി. സിഒസിഒഎംഐ മെയ്തി സിവിൽ സൊസൈറ്റി ഓർഗനൈസേഷനാണ്.

Advertisment

“സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികൾ” ആയതിനാൽ എസ്ഒഒ ഗ്രൂപ്പുകളുമായി സർക്കാർ സംസാരിക്കേണ്ടതില്ലെന്ന് സിഒസിഒഎംഐ ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.

എസ്ഒഒ ഗ്രൂപ്പുകളുമായുള്ള ചർച്ചകൾ കഴിഞ്ഞ കുറേ മാസങ്ങളായി നടക്കുകയാണ്. മെയ് മാസത്തിൽ സംസ്ഥാനം പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് കുക്കി സമാധാന കരാർ ഏതാണ്ട് അന്തിമമായിത്തീർന്നിരുന്നു. അക്രമം ആരംഭിച്ചതിന് ശേഷം ഒന്നിലധികം റൗണ്ട് ചർച്ചകൾ നടന്നു. മേയ് മാസത്തെ അക്രമത്തിന് മുമ്പുള്ള ചർച്ചകൾ ട്രൈബൽ സ്വയം നിർണ്ണയ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, നിലവിലെ ചർച്ചകൾ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

'രാഷ്ട്രീയ ചർച്ചകൾ നടത്താൻ പറ്റിയ സമയമല്ല ഇത്. സംസ്ഥാനത്തെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബന്ധപ്പെട്ടവരുമായി വിവിധ മാർഗങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേക ഭരണത്തിനുള്ള കുക്കി ആവശ്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ല, ”സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കൂടുതൽ വായിക്കാം

Manipur Central Government News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: