scorecardresearch
Latest News

മണിപ്പൂര്‍ സംഘര്‍ഷം: 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കര്‍ഫ്യൂവില്‍ ഇളവ്

അക്രമസംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഇന്നലെ സര്‍വകക്ഷി യോഗവും സുരക്ഷാ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി.

Manipur, violence, ie malayalam
മണിപ്പൂർ സംഘർഷത്തിൽനിന്നുള്ള ദൃശ്യം

ഇംഫാല്‍: മണിപ്പൂര്‍ മെയ്തി കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കുറഞ്ഞത് 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമസംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഇന്നലെ സര്‍വകക്ഷി യോഗവും സുരക്ഷാ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി.
ശനിയാഴ്ച രാത്രി, ചുരാചന്ദ്പൂര്‍ ജില്ലയില്‍ ക്രമസമാധാന നില മെച്ചപ്പെടുകയും സംസ്ഥാന സര്‍ക്കാരും വിവിധ കക്ഷികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ഫ്യൂ ഭാഗികമായി ഇളവ് ചെയ്യുമെന്ന് ബിരേന്‍ സിങ് പറഞ്ഞു.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ്, ആര്‍ട്ടിക്കിള്‍ 355 സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടില്ലെന്നും ചില ഘടകങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ എഗ്രിമെന്റിലുള്ളവര്‍ ഉള്‍പ്പെടെ നിയമം കയ്യിലെടുക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടുപോയ എല്ലാവരെയും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

52 പേരുടെ മരണസംഖ്യ ലഭിച്ച മൃതദേഹങ്ങളുടെയും മൂന്ന് പ്രധാന ആശുപത്രികളില്‍ എത്തിച്ച പരിക്കേറ്റവരുടെ എണ്ണത്തിന്റെയും കണക്കുകള്‍ പ്രകാരം, ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ പൊലീസോ ഇതുവരെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. മണിപ്പൂരിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) പി ഡൂംഗല്‍ തീരുമാനത്തിന് സുരക്ഷാ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ചുരാചന്ദ്പൂരില്‍, മെതെയ്സിനെ ഒഴിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ആളുകള്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manipur death toll crosses 50 as cm holds all party meet army steps in