/indian-express-malayalam/media/media_files/uploads/2017/05/mulayam-singh-yadhavmulayam-akhilesh-7591.jpg)
ലക്നോ: കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ അഖിലേഷ് യാദവിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുലായംസിംഗ് യാദവ്. കോണ്‍ഗ്രസുമായി ഉത്തർപ്രദേശിലുണ്ടാക്കിയ കൂട്ടുകെട്ട് സമാജ്വാദി പാർട്ടിയുടെ നാശത്തിനു കാരണമായെന്ന് മുലായം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചു. അഖിലേഷിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയത് വൻ പിഴവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിച്ചു. കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ട് പോകരുതെന്ന് അഖിലേഷിനോടു നിർദേശിച്ചിരുന്നതാണ്. എന്നാൽ, അഖിലേഷ് അതു മാനിച്ചില്ല. പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് തന്നെയാണ്. ജനങ്ങളെ കുറ്റം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തന്റെ ജീവിതം തകർക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കേസെടുത്ത പാർട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം കുറ്റപ്പെടുത്തി.
സഹോദരനായ ശിവപാൽ യാദവ് കഴിഞ്ഞദിവസം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത് സംബന്ധിച്ച ചോദ്യത്തിന് എസ്പിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാവണം ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.