scorecardresearch

വ്യക്തിപരവും അധാർമ്മികവുമായ ചോദ്യങ്ങൾ ചോദിച്ചു; മഹുവ മൊയ്ത്ര ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

എത്തിക്‌സ് പാനലിന് അയച്ച കത്തിൽ ആരോപണങ്ങൾ നിരസിച്ച മഹുവ മൊയ്ത്ര, ആരോപണവിധേയനായ 'കൈക്കൂലിക്കാരൻ' ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എത്തിക്‌സ് പാനലിന് അയച്ച കത്തിൽ ആരോപണങ്ങൾ നിരസിച്ച മഹുവ മൊയ്ത്ര, ആരോപണവിധേയനായ 'കൈക്കൂലിക്കാരൻ' ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

author-image
WebDesk
New Update
mahua moitra | parliament ethics committee

മഹുവ മൊയ്ത്ര (ഫയൽ ചിത്രം)

ഡൽഹി: പാനൽ മേധാവി തന്നോട് വ്യക്തിപരവും അധാർമ്മികവുമായ ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ച്  തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും പ്രതിപക്ഷ അംഗങ്ങളും വ്യാഴാഴ്ച ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മൊയ്‌ത്രയോടുള്ള പാനൽ ചെയർപേഴ്‌സണിന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമ്മികവുമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കണ്ടെത്തിയതായി, കോൺഗ്രസ് എംപിയും പാനൽ അംഗവുമായ എൻ ഉത്തംകുമാർ റെഡ്ഡി ആരോപിച്ചു.

Advertisment

ഒരു വനിതാ എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്നും എത്തിക്സ് കമ്മിറ്റി ചെയർമാന്റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്നും മഹുവ മൊയ്ത്ര വിമർശിച്ചു. അതേസമയം, ലോക്സഭ എത്തിക്സ് കമ്മിറ്റി ചെയർമാനെ മഹുവ മൊയ്ത്ര അപമാനിച്ചെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര തനിക്കെതിരെയുള്ള പണമിടപാട് ആരോപണങ്ങൾ അന്വേഷിക്കുന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ വ്യാഴാഴ്ച രാവിലെയാണ് മഹുവ മൊയ്ത്ര ഹാജരായത്.

വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് മൊയ്‌ത്ര കൈക്കൂലി വാങ്ങിയതായി, ബിജെപി എംപി നിഷികാന്ത് ദുബെയുടെ ഉന്നയിച്ച ആരോപണമാണ് ഹൗസ് പാനൽ അന്വേഷിക്കുന്നത്. അതേസമയം, എത്തിക്‌സ് പാനലിന് അയച്ച കത്തിൽ ആരോപണങ്ങൾ നിരസിച്ച മഹുവ മൊയ്ത്ര, ആരോപണവിധേയനായ 'കൈക്കൂലിക്കാരൻ' ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പാര്‍ലമെന്റിലെ പാസ്‌വേഡ് പങ്കിട്ടിരുന്നുവെന്നും എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയിട്ടില്ലെന്നും മഹുവ വ്യക്തമാക്കിയിരുന്നു.

രേഖകളും തെളിവുകളും സഹിതം മൂന്ന് കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് സദാചാര സമിതിക്ക് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ചോദ്യം ചെയ്തത്. മൂന്ന് മന്ത്രാലയങ്ങളില്‍ നിന്നും പാര്‍ലമെന്ററി സമിതി വിവരങ്ങള്‍ തേടിയിരുന്നു. ഒക്‌ടോബർ 19ന് എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ, മൊയ്‌ത്ര തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും തനിക്ക് നൽകിയെന്നും, അതിനാൽ ആവശ്യമുള്ളപ്പോൾ എംപിയുടെ പേരിൽ നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാമെന്നും ഹിരാനന്ദാനി അവകാശപ്പെട്ടിരുന്നു.

Advertisment

അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താറടിക്കുക ലക്ഷ്യമിട്ട് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എംപി കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയെ കഴിഞ്ഞ മാസം സദാചാര സമിതി വിസ്തരിച്ചിരുന്നു.

mahua-moitra CASH FOR QUERY Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: