scorecardresearch

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ നാശനഷ്ടം

ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

author-image
WebDesk
New Update
earth quake

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Advertisment

Also Read:ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം  ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.

ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടലിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും വലിയ തിരമാലകൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

Also Read:ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ നിർദേശം

പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇവിടെ ഭൂചലനങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും പതിവാണ്.

Also Read:ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക ; സംഘടന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് യുഎസ്

2022-ൽ ജാവയിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

Read More:  ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

Earthquake Indonesia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: