scorecardresearch

വെനസ്വേലയിലേക്ക് ഉടൻ മടങ്ങുമെന്ന് മരിയ കൊറീന മച്ചാഡോ; സ്വതന്ത്ര തിരഞ്ഞെടുപ്പിന് തയാറെന്ന് പ്രതിപക്ഷ നേതാവ്

നിലവിൽ ഒളിവിൽ കഴിയുന്ന മച്ചാഡോ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്

നിലവിൽ ഒളിവിൽ കഴിയുന്ന മച്ചാഡോ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Venizela updates

US attacks Venezuela updates

കാരാക്കസ്: വെനസ്വേലയിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ പശ്ചാത്തലത്തിൽ, താൻ എത്രയും വേഗം മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ അറിയിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന മച്ചാഡോ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisment

Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു

"എത്രയും വേഗം വെനസ്വേലയിലേക്ക് മടങ്ങാനാണ് ഞാൻ പദ്ധതിയിടുന്നത്. രാജ്യത്ത് ജനാധിപത്യപരമായ മാറ്റം അനിവാര്യമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടന്നാൽ 90 ശതമാനത്തിലധികം വോട്ടുകൾ നേടി ഞങ്ങൾ വിജയിക്കും," 58-കാരിയായ മച്ചാഡോ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ വേഷപ്രച്ഛന്നയായി രാജ്യം വിട്ട അവർക്ക് നൊബേൽ സമാധാന പുരസ്കാരം ലഭിച്ചിരുന്നു. ഈ പുരസ്കാരം ഡൊണാൾഡ് ട്രംപിനാണ് അവർ സമർപ്പിച്ചത്.

തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് ട്രംപ് മച്ചാഡോ തെരഞ്ഞെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. വെനസ്വേലയിലെ നിലവിലെ തകർന്ന സാഹചര്യം പരിഗണിക്കുമ്പോൾ 30 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് അപ്രായോഗികമാണെന്ന് ട്രംപ് പറഞ്ഞു. രാജ്യം ആദ്യം സുസ്ഥിരമാകണമെന്നും അതിനുശേഷം മാത്രമേ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുകയുള്ളൂ എന്നും എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

Also Read:വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ യുഎസ് യുദ്ധ കപ്പലിലുണ്ട്, വിചാരണ ന്യൂയോർക്കിൽ: വെളിപ്പെടുത്തലുമായി ട്രംപ്

മഡുറോയുടെ വിശ്വസ്തയുമായി യുഎസ് സഹകരണം മഡുറോ ഭരണകൂടത്തിലെ കരുത്തയും നിലവിൽ ഇടക്കാല പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസുമായി സഹകരിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാൽ ഇതിനെതിരെ മച്ചാഡോ രംഗത്തെത്തി. മഡുറോയുടെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്ന വ്യക്തിയാണ് റോഡ്രിഗസെന്നും റഷ്യയുടെയും ചൈനയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന അവരെ വെനസ്വേലൻ ജനത അംഗീകരിക്കില്ലെന്നും മച്ചാഡോ പറഞ്ഞു.

കോടതിയിൽ കുറ്റം നിഷേധിച്ച് മഡുറോ അതിനിടെ, മയക്കുമരുന്ന് കടത്ത് കേസിൽ ന്യൂയോർക്കിലെ മാൻഹട്ടൻ കോടതിയിൽ ഹാജരാക്കിയ നിക്കോളാസ് മഡുറോ താൻ നിരപരാധിയാണെന്ന് വാദിച്ചു. കാലുകളിൽ ചങ്ങലയിട്ട് ജയിൽ വസ്ത്രമണിഞ്ഞാണ് 63-കാരനായ മഡുറോ കോടതിയിലെത്തിയത്. താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്ന് അദ്ദേഹം കോടതിയിൽ അവകാശപ്പെട്ടു. മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസും കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. കേസ് അടുത്ത മാർച്ചിൽ വീണ്ടും പരിഗണിക്കും.

Also Read:വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും നിക്ഷേപകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുമെന്നും മച്ചാഡോ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മഡുറോയുടെ പിൻഗാമികളുമായി ചേർന്ന് രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് നിലവിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഉപദേശം.

Read More:'ഇപ്പോഴും വെനിസ്വേലൻ പ്രസിഡന്റ്, തന്നെ തട്ടിക്കൊണ്ടുവന്നത്'; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡുറോ

Attack Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: