scorecardresearch

ജയലളിതയുടെ മകനെന്ന അവകാശവാദവുമായി യുവാവ്; ഇപ്പോൾത്തന്നെ ജയിലിൽ അടയ്ക്കുമെന്ന് കോടതി

കോടതിയിൽ വന്ന് ആർക്കും എന്തും കാട്ടാമെന്നാണോ വിചാരിച്ചത്. കോടതിയോട് കളിക്കരുത്

കോടതിയിൽ വന്ന് ആർക്കും എന്തും കാട്ടാമെന്നാണോ വിചാരിച്ചത്. കോടതിയോട് കളിക്കരുത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jayalalithaa, jalyalalitha, jayalalithaa son

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന അവകാശവാദവുമായെത്തിയ യുവാവിനു മദ്രാസ് ഹൈക്കോടതിയുടെ ശകാരം. മകനാണെന്നു തെളിയിക്കാൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോഴാണു കോടതി യുവാവിനു നേരെ കടുത്ത അധിക്ഷേപം നടത്തിയത്. കോടതിയെ കബളിപ്പിച്ചതിന് യുവാവിനെ ജയിലിലേക്ക് അയയ്ക്കുമെന്നും ഇപ്പോൾ തന്നെ ജയിലിലേക്ക് കൊണ്ടുപോകാൻ പൊലീസിനു നിർദേശം നൽകുമെന്നും ജസ്റ്റിസ് ആർ.മഹാദേവൻ ഭീഷണിപ്പെടുത്തി.

Advertisment

ജയലളിതയുടെയും തെലുങ്ക് നടൻ ശോബൻ ബാബുവിന്റെയും മകനെന്ന അവകാശവാദവുമായി ജെ.കൃഷ്ണമൂർത്തി എന്ന യുവാവാണ് കോടതിയെ സമീപിച്ചത്. ചില രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ദത്തെടുത്ത രേഖയും ഉണ്ടായിരുന്നു. ജയലളിതയുടെ മകനാണ് താനെന്നും ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ഉൾപ്പെടെ മുഴുവൻ സ്വത്തുക്കളുടെയും അവകാശി താനാണെന്നും കൃഷ്ണമൂർത്തി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാത്രമല്ല ജയലളിതയുടെ കുടുംബാംഗങ്ങളിൽനിന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയിൽനിന്നും തനിക്ക് ഭീഷണി ഉണ്ടാകുമെന്നു ഭയക്കുന്നതായും അതിനാൽ തനിക്ക് സുരക്ഷ ഒരുക്കാൻ ഡിജിപിയോട് കോടതി നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു

എന്നാൽ പരാതി പരിഗണിച്ച കോടതി കൃഷ്ണമൂർത്തിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കോടതിക്കു മുൻപാകെ ഹാജരാക്കിയ രേഖകൾ വ്യാജമായി ഉണ്ടാക്കിയതാണ്. ഒരു എൽകെജി കുട്ടിക്കുപോലും ഈ രേഖകൾ കെട്ടിച്ചമച്ചതാണെന്നു മനസ്സിലാക്കാൻ കഴിയും. കോടതിയിൽ വന്ന് ആർക്കും എന്തും കാട്ടാമെന്നാണോ വിചാരിച്ചത്. കോടതിയോട് കളിക്കരുതെന്നും ജഡ്ജി കൃഷ്ണമൂർത്തിയോട് പറഞ്ഞു. കോടതിയെ കബളിപ്പിച്ചതിന് ഇപ്പോൾത്തന്നെ ജയിലിലേക്ക് അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. നാളെ കമ്മിഷണറുടെ ഓഫിസിൽ നേരിട്ട് ഹാജരാകാനും യഥാർഥ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.

1985 ലാണ് താൻ ജനിച്ചതെന്നും ഒരു വർഷത്തിനുശേഷം ഇ റോഡിലെ ഒരു കുടുംബം ദത്തെടുത്തുവെന്നാണ് യുവാവ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന വസന്തമണിയാണ് തന്നെ ദത്തെടുത്തത്. ദത്തെടുക്കലിന്റെ രേഖകളും ഫോട്ടോകളും തന്റെ പക്കലുണ്ട്. രേഖകളിൽ ജയലളിതയുടെയും ശോബൻ ബാബുവിന്റെയും ഒപ്പുണ്ട്. സാക്ഷിയായി എംജിആറിന്റെ ഒപ്പുണ്ടെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു.

Advertisment

രേഖകളിൽ ഒപ്പിട്ടുവെന്നു പറയുന്ന സമയത്ത് എംജിആറിനു കൈ അനയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ രേഖകളിൽ ഒപ്പിട്ടതായിട്ടാണ് കാണിക്കുന്നത്. ഇതിൽനിന്നുതന്നെ യുവാവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നു വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

Madras High Court Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: