/indian-express-malayalam/media/media_files/uploads/2019/06/Doctors-Strike.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ച തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം എന്‍ആര്‍എസ് ആശുപത്രിയില്‍ മടങ്ങിയെത്തിയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിക്കുമെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയായിരുന്നു. കൊൽക്കത്തയിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ ആക്രമണത്തിന് ഡോക്ടർ ഇരയായ എൻആർഎസ് മെഡിക്കൽ കോളേജിൽ മടങ്ങി എത്തിയശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താൻ 31 പ്രതിനിധികളും തീരുമാനിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിൽ ആക്രമണത്തിന് ഇരയായ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ രോഗികൾ ഏറെ വലഞ്ഞു. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ രോഗികൾ ഏറെ ദുരിതത്തിലായി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ചില മണിക്കൂറുകൾ മാത്രമാണ് ഒപി ബഹിഷ്കരിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ദിവസം മുഴുവനാണ് ഒപി ബഹിഷ്കരണം. ഇത് രോഗികളെ ഏറെ വലയ്ച്ചു.
Read More: ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; സംസ്ഥാനത്തും ആശുപത്രികള്‍ നിശ്ചലമാകും
പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്നു പണിമുടക്കുകയായിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു സമരം. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിരുന്നു.
ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും താന്‍ ശ്രമിക്കുമെന്ന് മമത ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതായി മമത പറഞ്ഞു. നിരവധി പേര്‍ ഡോക്ടര്‍മാരുടെ സമരം മൂലം കഷ്ടപ്പെടുന്നുണ്ട്. അവരുടെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് മമത പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ശ്രമിക്കാം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
Live Blog
Doctors’ strike Today LIVE updates
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡോക്ടർമാരുടെ പ്രതിനിധികളും തമ്മിലുളള ചർച്ച അവസാനിച്ചു. ചർച്ച തൃപ്തികരമെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ വ്യക്തമാക്കി. എൻആർഎസ് ആശുപത്രിയിൽ മടങ്ങി എത്തിയശേഷം മറ്റുളളവരുമായി സംസാരിച്ച് സമരം പിൻവലിക്കാനുളള തീരുമാനം എടുക്കാമെന്ന് പ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.
പശ്ചിമ ബംഗാൾ ആരോഗ്യ സെക്രട്ടറി ചന്ദ്രിമ ഭട്ടാചാര്യയ്ക്കു പുറമേ, സംസ്ഥാന ഉദ്യോഗസ്ഥർ, 31 ജൂനിയർ ഡോക്ടർമാർ എന്നിവരാണ് മുഖ്യമന്ത്രി മമത ബാനർജിയുമായുളള ചർച്ചയിൽ പങ്കെടുത്തത്. യോഗം റിപ്പോർട്ട് ചെയ്യാൻ രണ്ടു പ്രാദേശിക ന്യൂസ് ചാനലുകൾക്ക് മാത്രമാണ് അനുവാദം നൽകിയത്.
രോഗിയും ബന്ധുക്കളും ഡോക്ടർമാരും തമ്മിൽ ആശയവിനിമയത്തിൽ യാതൊരുവിധ തെറ്റിദ്ധാരണകളും ഉണ്ടാകാൻ പാടില്ലെന്നും മമത പറഞ്ഞു. രോഗിയുമായി ആശയവിനിമയം നടത്താൻ സർക്കാർ ആശുപത്രികളിൽ പബ്ലിക് റിലേഷൻസ് ടീം ഉണ്ടാകണം. ഇവരായിരിക്കണം രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറേണ്ടത്. രോഗിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഡോക്ടർമാർക്കുനേരെയുണ്ടാകുന്ന മോശം പെരുമാറ്റം ഇതുമൂലം ഒഴിവാക്കാൻ കഴിയുമെന്നും മമത നിർദേശിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചു. എമർജൻസി കേസുകളിൽ രോഗിക്കൊപ്പം ബന്ധുക്കളായ രണ്ടുപേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
12 ആവശ്യങ്ങളുമായാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഡോക്ടറെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്താൽ അത് മറ്റുളളവർക്കും ഒരു പാഠമായിരിക്കും. ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് ഞങ്ങൾക്കറിയാം. പക്ഷേ സമരം അല്ലാതെ ഞങ്ങളുടെ മുന്നിൽ മറ്റു വഴികളില്ല, ഡോക്ടർമാരുടെ പ്രതിനിധി പറഞ്ഞു
ജോലിയിലേക്ക് എത്രയും വേഗം മടങ്ങാൻ ആഗ്രഹിക്കുന്നതായി ഡോക്ടർമാർ. ഇതിനു മുൻപു പലതവണ സംസാരിക്കാൻ ശ്രമിച്ചതായും ഇത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഡോക്ടർമാരുടെ പ്രതിനിധികളിൽ ഒരാൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പറഞ്ഞു.
നബന്നയിൽ ഡോക്ടർമാരുടെ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി മമത ബാനർജി എത്തി
West Bengal: CM Mamata Banerjee arrives for meeting with representatives of doctors at Nabanna. pic.twitter.com/ebcD15p026
— ANI (@ANI) June 17, 2019
ഗുജറാത്തിൽ ആരോഗ്യമേഖലയെ ബാധിച്ച് ഡോക്ടർമാരുടെ സമരം. 28,000 ഡോക്ടർമാരാണ് സംസ്ഥാനത്ത് സമരത്തിൽ പങ്കെടുക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര അടക്കമുളള പ്രധാന നഗരങ്ങളിൽ ജൂനിയർ ഡോക്ടർമാരും ട്രെയിനിങ് ഡോക്ടർമാരും പ്രതിഷേധ പ്രകടനം നടത്തി
#Karnataka: All India Doctor's Strike being observed at Bengaluru's Victoria Hospital. #DoctorsStrikepic.twitter.com/wdTX2gPDJ2
— ANI (@ANI) June 17, 2019
പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ പ്രതിനിധികളെ മുഖ്യമന്ത്രി മമത ബാനർജി ഇന്നു കാണും. എല്ലാ മെഡിക്കൽ കോളേജിൽനിന്നുളള ഡോക്ടർമാരുടെ രണ്ടു പ്രതിനിധികളെ കാണാൻ മമത സമ്മതിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 3 മണിക്കായിരിക്കും കൂടിക്കാഴ്ച. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചായിരിക്കും ചർച്ച./indian-express-malayalam/media/media_files/uploads/2019/06/mb.jpg)
പശ്ചിമ ബംഗാളിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ക്രൂരമായി മർദിച്ച ഡോ.പരിബഹ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർ സുഖം പ്രാപിക്കുന്നതായി കൊൽക്കത്തയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസസ് പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു
രാജ്യത്തൊട്ടാകെയുളള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന്ത് എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാമെന്ന് അറിയിച്ചത്.
വാരണാസിയിൽ ഡോക്ടർമാർ നടത്തുന്ന സമരത്തിൽനിന്നുളള കാഴ്ച
Varanasi: Doctors on strike at Sir Sunderlal Hospital in Banaras Hindu University in the wake of violence against doctors in West Bengal pic.twitter.com/TD20TZFVzp
— ANI UP (@ANINewsUP) June 17, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us/indian-express-malayalam/media/media_files/uploads/2019/06/doctors-strike3.jpg)
/indian-express-malayalam/media/media_files/uploads/2019/06/doctors-strike-1.jpg)
Highlights