scorecardresearch

ജെഎൻയുവിലെ പ്രശ്നങ്ങൾക്കു പിന്നിൽ ഇടത് വിദ്യാര്‍ഥികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ തെമ്മാടിത്തരങ്ങളുടെ കേന്ദ്രമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ തെമ്മാടിത്തരങ്ങളുടെ കേന്ദ്രമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു

author-image
WebDesk
New Update
ജെഎൻയുവിലെ പ്രശ്നങ്ങൾക്കു പിന്നിൽ ഇടത് വിദ്യാര്‍ഥികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: ഇടത് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളാണ് ജെഎന്‍യുവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ നാണംകെടുത്താനുള്ള നീക്കങ്ങളാണ് ഇടത് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ തെമ്മാടിത്തരങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നേതാവാണ് ഗിരിരാജ് സിങ്.

Advertisment

Read Also: ഇവിടെ സ്ഥിതി വളരെ മോശം, ഞാന്‍ മടങ്ങുന്നു: ജെഎന്‍യു വിദ്യാര്‍ഥി

അതേസമയം,  ജെഎന്‍യുവില്‍ സംഭവിച്ചതെന്താണെന്നത് മാധ്യമങ്ങളെ അറിയിക്കുമെന്ന് എബിവിപി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എബിവിപി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളെ കാണും. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളുമായാണ് മാധ്യമങ്ങളെ കാണുകയെന്ന് എബിവിപി അറിയിച്ചു. ജെഎന്‍യു അക്രമങ്ങള്‍ക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുമെന്നും എബിവിപി അവകാശപ്പെട്ടു.

Read Also: തല പൊട്ടി ചോര ഒലിക്കുമ്പോള്‍ മീഡിയക്ക് ബൈറ്റ് കൊടുക്കുന്നു; വിദ്യാര്‍ഥികളെ പരിഹസിച്ച് ശോഭ

Advertisment

സർവകലാശാലയിലെ അക്രമങ്ങൾക്ക് കാരണം എബിവിപിയാണെന്ന് കോളേജ് യൂണിയൻ നേരത്തെ ആരോപിച്ചിരുന്നു. ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരുക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർഥി സംഘടന അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.

Sfi Jnu Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: