scorecardresearch

ബിജെപിക്ക് പിന്തുണ തേടി അമിത് ഷാ എത്തി; കാണാന്‍ കഴിയില്ലെന്ന് ലതാ മങ്കേഷ്കര്‍

പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ തേടിയുള്ള സംബര്‍ക്ക് ഓഫ് സാമര്‍ത്തന്‍ ക്യാപയിന്റെ ഭാഗമായി അമിത് ഷാ ഉള്‍പ്പടേയുള്ള ഓരോ നേതാക്കളും 50 പ്രമുഖരെ നേരില്‍ കാണും

പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ തേടിയുള്ള സംബര്‍ക്ക് ഓഫ് സാമര്‍ത്തന്‍ ക്യാപയിന്റെ ഭാഗമായി അമിത് ഷാ ഉള്‍പ്പടേയുള്ള ഓരോ നേതാക്കളും 50 പ്രമുഖരെ നേരില്‍ കാണും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു

ദില്ലി: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ തേടി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍. അസുഖ ബാധിതയായയതിനാലാണ് കൂടിക്കാഴ്ച്ച നടത്താന്‍ കഴിയാത്തതെന്ന് ലത ട്വീറ്റ് ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നേതാക്കള്‍ നടത്തുന്ന 'സംബര്‍ക്ക് ഫോര്‍ സാമര്‍ത്തന്‍' ക്യാംപയിന്റെ ഭാഗമായിട്ടാണ് അമിത് ഷാ സന്ദര്‍ശനം നടത്താനിരുന്നത്. അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധ കാരണം കൂടിക്കാഴ്ച്ച നടത്താനാവില്ലെന്നും അടുത്ത തവണ മുംബൈയില്‍ വരുമ്പോള്‍ കാണാമെന്നും ലത ട്വീറ്റ് ചെയ്തു.

Advertisment

പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ തേടിയുള്ള 'സംബര്‍ക്ക് ഓഫ് സാമര്‍ത്തന്‍' ക്യാപയിന്റെ ഭാഗമായി അമിത് ഷാ ഉള്‍പ്പടേയുള്ള ഓരോ നേതാക്കളും 50 പ്രമുഖരെ നേരില്‍ കാണും. കൂടിക്കാഴ്ച്ചക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും ഇത്തരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ പാര്‍ട്ടി തേടിയിരുന്നു. അതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പ്രമുഖ വ്യക്തിത്വങ്ങളേയും കുറഞ്ഞത് ഒരു കോടിയോളം വീടുകളിലും പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ ആര്‍മി ചീഫ് ജനറല്‍ ധല്‍ബര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ദ്ധന്‍ സുഭാഷ് കശ്യപ്, ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എന്നിവരുമായി അമിത് ഷാ ഇതിനോടകം തന്നെ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. അമിത് ഷായോടൊപ്പം മാധ്യമങ്ങളെ കണ്ട് ബാബാ രാംദേവി കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള നരേദ്ര മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

Bjp Lata Mangeshkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: