/indian-express-malayalam/media/media_files/uploads/2017/09/lalu-prasad-yadhav-lalu-yadav.jpg)
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ആശുപത്രി വിടാമെന്ന് ഡോക്ടർമാർ അറിയിച്ചു. യാത്ര ചെയ്യാന്‍ പ്രാപ്തനാണെന്നും റാഞ്ചിയിലെ മെഡിക്കൽ കോളേജിൽ ചികിത്സ തുടര്‍ന്നാല്‍ മതിയെന്നും ആശുപത്രി അറിയിച്ചു. എന്നാൽ തന്റെ അസുഖം പൂർണമായി മാറിയിട്ടില്ലെന്നും റാഞ്ചിയിലെ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തില്‍ തന്നെ ചികിത്സിക്കാനാവില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
'അവശ്യമായ ചികിത്സാ സൗകര്യം ഇല്ലാത്ത ആശുപത്രിയിലേക്കാണ് എന്നെ മാറ്റുന്നത്. എന്റെ അസുഖത്തിനുളള ചികിത്സയ്ക്ക് ആശുപത്രിക്ക് കഴിയില്ല. ഇത് വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയാണ്. എങ്കിലും ഞാനിതിനെ നേരിടും', ലാലു പറഞ്ഞു. ആശുപത്രി അധികൃതരുടെ തീരുമാനം തിടുക്കപ്പെട്ടുള്ളതാണെന്ന് ലാലുവിന്റെ മകൻ തേജസ്വി യാദവ് പറഞ്ഞു. എയിംസിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും തേജസ്വി ആരോപിച്ചു.
കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞമാസം ലാലുവിനെ 14 വർഷത്തെ തടവ് വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ മാർച്ച് 29നാണ് ലാലുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആദ്യം റാഞ്ചിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലാലുവിനെ പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.