ന്യൂഡൽഹി: കുവൈത്ത് ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത് അമീർ ഇളവു ചെയ്തതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷയും ഇളവു ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുടെ ശിക്ഷ ഇളവു ചെയ്ത കുവൈത്ത് അമീറിന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
HH the Emir of Kuwait has been pleased to commute the sentence of 15 Indian nationals from death to life imprisonment. /1
— Sushma Swaraj (@SushmaSwaraj) September 30, 2017
ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു വിദേശകാര്യ മന്ത്രാലയം . മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും. എത്ര മലയാളികൾ കുവൈത്തിൽ ജയിലിലുണ്ടെന്ന് വ്യക്തമല്ല.
HH the Emir has further directed the reduction in sentence of 119 Indian nationals. /2
— Sushma Swaraj (@SushmaSwaraj) September 30, 2017
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാര്‍ കുവൈത്ത് പാര്‍ലമെന്റ് 2015 ല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ജയിലില്‍ ശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കാമെന്നതാണ് കരാര്‍.
We are grateful to the Emir of Kuwait for this kind gesture./3
— Sushma Swaraj (@SushmaSwaraj) September 30, 2017
Indian mission in Kuwait will provide all possible assistance to the Indian nationals being released from the prison. /4
— Sushma Swaraj (@SushmaSwaraj) September 30, 2017
145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയും തീരുമാനിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമായിരുന്നു ഈ പ്രഖ്യാപനം.