/indian-express-malayalam/media/media_files/uploads/2017/02/kummanam.jpg)
ഗുവാഹത്തി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ ലഫ്റ്റനന്റ് നിര്‍ഭയ് ശര്‍മ ഈ മാസം 28ന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി
ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായും ബിജെപി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുപ്പുകളില്‍ മൽസരിച്ചിട്ടുണ്ട്. വി.മുരളീധരന്‍ കാലാവധി കഴിഞ്ഞ് ഒഴിഞ്ഞതിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കുമ്മനം സ്ഥാനമേല്‍ക്കുന്നത്. 2015 ഡിസംബറിലാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
പല തവണയും ഗവര്‍ണര്‍, കേന്ദ്രമന്ത്രി തുടങ്ങിയ ഇടങ്ങളിലേക്ക് കുമ്മനത്തിന്റെ പേരുള്ളതായ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും ബിജെപി ദേശീയ തലത്തില്‍ സ്ഥാനം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. ആദ്യം രാജ്യസഭയിലേക്ക് സുരേഷ് ഗോപിയേയും പിന്നീട് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും വി.മുരളീധരനെ രാജ്യസഭയിലേക്കും പരിഗണിച്ച ശേഷമാണ് കുമ്മനത്തിന് നറുക്ക് വീഴുന്നത്.
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഒരു അഴിച്ചുപണി തന്നെയാണ് ഇതുവഴി ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.