/indian-express-malayalam/media/media_files/uploads/2017/05/kulbhushan-jadavkulbhushan-1.jpg)
കുല്‍ഭൂഷണ്‍ ജാദവിനായി നടത്തിയ ഒപ്പ് ശേഖരണം
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കൊപ്പം അമ്മയ്ക്കും പാക്കിസ്ഥാന്‍ അനുമതി നല്‍കി. ഡിസംബര്‍ 25ന് ജയിലില്‍ കുല്‍ഭൂഷണെ സന്ദര്‍ശിക്കാം. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനും ഇവരെ അനുഗമിക്കാം. ഇതുസംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ചയാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു.
എന്നാൽ നവംബർ 10ന് കുൽഭൂഷണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുൽഭൂഷണ് സാധാരണ തടവുകാർക്ക് നൽകുന്ന അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.
ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തിവരികയായിരുന്നെന്നും അദ്ദേഹത്തെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടു പോയെന്നുമാണ് ഇന്ത്യ ഉന്നയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.