scorecardresearch

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ: ഇന്ത്യ പാക്കിസ്ഥാനോട് കുറ്റപത്രവും വിധിപ്പകര്‍പ്പും ആവശ്യപ്പെട്ടു

ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഇന്ത്യയ്ക്ക് യാതൊരു അറിവും പാക്കിസ്ഥാന്‍ നല്‍കിയിട്ടില്ല

ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഇന്ത്യയ്ക്ക് യാതൊരു അറിവും പാക്കിസ്ഥാന്‍ നല്‍കിയിട്ടില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kulbhushan Jadhav, ie malayalam

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കോടതി ചാരനെന്ന് മുദ്ര കുത്തിയ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ കുറ്റപത്രവും വിധിപ്പകര്‍പ്പും വേണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. കേസില്‍ ഇന്ത്യ അപ്പീല്‍ നല്‍കുമെന്നും ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അറിയിച്ചു.

Advertisment

ജാദവിനെ കാണാനുള്ള കൗണ്‍സിലര്‍ അനുമതി 13 തവണയാണ് പാക്കിസ്ഥാന്‍ നിഷേധിച്ചത്. ജാദവിനെ സമീപിക്കാനുള്ള അനുമതിക്ക് പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.

ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഇന്ത്യയ്ക്ക് യാതൊരു അറിവും പാക്കിസ്ഥാന്‍ നല്‍കിയിട്ടില്ല. എന്നാല്‍, അദ്ദേഹത്തെ വീണ്ടെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നാല്‍പ്പത്താറുകാരനായ പട്ടാളക്കാരനെ പാകിസ്ഥാന്‍ പട്ടാളകോടതിയാണ് രാജ്യദ്രോഹവും ചാരവൃത്തിയും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്.

അതേസമയം, പാക് നടപടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ജാദവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യ താക്കീത് നല്‍കിയിരുന്നു.

Advertisment
Kulbhushan Jadhav Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: