ലക്നൗ: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധം നടത്തിയവരോട് പാക്കിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച മീററ്റ് എസ്പിയെ പിന്തുണച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി. എസ്പി പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും എല്ലാ മുസ്ലിങ്ങളോടുമായല്ല അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
”എല്ലാ മുസ്ലിങ്ങളോടുമായല്ല, പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞവരോടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അവരോട് എസ്പി അങ്ങനെ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല,” മൗര്യ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Read Also: പൗരത്വ നിയമത്തെ പിന്തുണച്ചു, ബിഎസ്പി എംഎൽഎയെ സസ്പെൻഡ് ചെയ്ത് മായാവതി
പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരോടു പാക്കിസ്ഥാനിലേക്കു പോകാൻ ഉത്തർപ്രദേശിലെ മീററ്റ് എസ്പി അഖിലേഷ് നാരായൻ സിങ് ആക്രോശിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോ വിവാദമായതോടെ എസ്പി വിശദീകരണവുമായി രംഗത്തുവന്നു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവരോട് അവിടേക്കു പെയ്ക്കൊളളുവെന്നാണു താൻ പറഞ്ഞതെന്നായിരുന്നു വിശദീകരണം.
Check this out SP city Meerut UP sending people to Pakistan trying to understand he is really a public servant @ReallySwara @RanaAyyub @anuragkashyap72 @anubhavsinha @navinjournalist @umashankarsingh #CAA_NRCProtests #CAAAgainstConstitution @farah17khan pic.twitter.com/QWvGIcf5n6
— jugnu khan (@thejugnukhan) December 26, 2019
അതേസമയം, എസ്പിയുടെ വാക്കുകൾ ശരിയാണെന്നു കണ്ടെത്തിയാൽ ഉടനടി നടപടി എടുക്കാൻ കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്വി നിർദേശിച്ചു. എന്നാൽ ബിജെപി സംസ്ഥാന വക്താവ് ഷലാബ് മണി ത്രപതി എസ്പിയെ പുകഴ്ത്തി. പ്രതിഷേധക്കാർക്ക് തക്കതായ മറുപടി കൊടുത്ത മീററ്റ് എസ്പി അഖിലേഷ് നാരായൺ സിങ്ങിനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.