/indian-express-malayalam/media/media_files/uploads/2023/06/sabri.jpg)
ശബരി എന്‍
തൃശൂര്‍: രണ്ട് വര്‍ഷം മുമ്പ് ഭക്തരാല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്ര മൈതാനത്തിന്റെ ഇരുട്ടില്‍ ഇരുന്ന് ഒരു പെണ്‍കുട്ടി കഥകളി മൂഴുവനായി ആസ്വദിച്ചു. 12 വയസ്സുകാരിയായ ശബരി എന്‍ എന്ന മുസ്ലീം പെണ്‍കുട്ടിയായിരുന്നു അത്. രാമായണത്തിലെ പ്രധാന ഭാഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു രാത്രി നീണ്ട കഥകളി അവതരണത്തില്‍ മയങ്ങി ശബരി ശ്രദ്ധയോടെ കണ്ടിരുന്നു. ക്ലാസിക്കല്‍ നൃത്ത രൂപത്തില്‍ ശബരിയില്‍ താത്പര്യം ജനിപ്പിച്ചത് ഇതായിരുന്നു.
ജൂണ്‍ 19 ന്, 14 വയസ്സുണ്ടായിരുന്നപ്പോഴാണ് ശബരി എന്‍, തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലുള്ള 123 വര്‍ഷം പഴക്കമുള്ള കേരളത്തിലെ കലാമണ്ഡലത്തില്‍ കഥകളി കോഴ്സിന് ചേരുന്ന ആദ്യത്തെ മുസ്ലീം പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇപ്പോള്‍ കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശബരി. ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കാമ്പസിലാണ് താമസിക്കുന്നത്. കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ശബരി അധ്യാപകനായ കലാമണ്ഡലം രവികുമാറിന് ഗുരുദക്ഷിണ നല്‍കിയാണ് കഥകളി പഠനം തുടങ്ങിയത്.
കലാമണ്ഡലത്തിലെ പെര്‍ഫോമന്‍സ് തിയേറ്ററായ കൂത്തമ്പലത്തില്‍ കഥകളി പഠിക്കാനുള്ള തന്റെ ആഗ്രഹത്തിന് തന്റെ വിശ്വാസം തടസ്സമായെന്ന് കരുതുന്നില്ലെന്ന് ശബരി പറയുന്നു. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്റെ പ്രായത്തിലുള്ള മറ്റേതൊരു മുസ്ലീം പെണ്‍കുട്ടിയെയും പോലെ ഞാനും ഹിജാബ് ധരിച്ചിരുന്നു. വാസ്തവത്തില്‍, ഞാന്‍ അഞ്ചാം ക്ലാസ് വരെ മദ്രസയില്‍ പഠിച്ചു. അതിനുശേഷം, കോവിഡിനെ തുടര്‍ന്ന് എന്റെ അമ്മ എന്നെ വീട്ടില്‍ പഠിപ്പിക്കാന്‍ തുടങ്ങി'' ശബരി പറഞ്ഞു.
കലാമണ്ഡലത്തിലെ ശബരിയുടെ സാന്നിധ്യം ഒരേസമയം നിരവധി മാനദണ്ഡങ്ങളെ തകര്‍ത്തു. കഥകളി അടുത്തകാലം വരെ പുരുഷന്മാരുടെ നിയന്ത്രണത്തിലായിരുന്നു, പുരുഷന്മാര്‍ പോലും സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നു. പുരുഷ മേധാവിത്വമുള്ള ഈ കൊത്തളത്തില്‍ സ്ത്രീകള്‍ ഇടംനേടാന്‍ തുടങ്ങിയെങ്കിലും 2021ല്‍ മാത്രമാണ് കലാമണ്ഡലത്തിന്റെ റസിഡന്‍ഷ്യല്‍ കഥകളി കോഴ്സ് പെണ്‍കുട്ടികള്‍ക്കായി തുറന്നത്. ധ്രുവീകരിക്കപ്പെടുന്ന സംവാദങ്ങളും സ്വത്വരാഷ്ട്രീയവും വര്‍ധിച്ചുവരുന്ന ഒരു സമയത്ത്, കേരളത്തിലും പുറത്തും, ഹിജാബ് ധരിച്ച ഒരു മുസ്ലീം പെണ്‍കുട്ടി പരമ്പരാഗത ഹിന്ദു പരമ്പരാഗത കലാരൂപങ്ങളുമായി ഏറെക്കുറെ തിരിച്ചറിയപ്പെടുന്ന ഒരു സ്ഥാപനത്തില്‍ പ്രവേശിക്കുന്നത് ശ്രദ്ധേയമാണ്.
കഥകളിയിലെ തെക്കന്‍ംവടക്കന്‍ എന്നീ രണ്ട് ധാരകളില്‍ നിന്ന്, ശൈലീകൃതമായ മുഖമുദ്രകള്‍ ഉള്‍പ്പെടുന്ന രസാഭിനയത്തെ കേന്ദ്രീകരിച്ചുള്ള തെക്കന്‍ ശൈലി പഠിക്കാന്‍ ശബരി തീരുമാനിച്ചു. എട്ടുവര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ഒരു മുഴുനീള കഥകളി നര്‍ത്തകിയാകാമെന്ന പ്രതീക്ഷയിലാണ് ശബരി. എന്നാല്‍ കൃഷ്ണവേഷം അവതരിപ്പിക്കുക എന്നത് ശബരിയുടെ ലക്ഷ്യമാണ്. ''കൃഷ്ണവേഷം അവതരിപ്പിക്കുക എന്നതാണ് എന്റെ സ്വപ്‌നമാണ്. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ കൂടാതെ അതിന്റെ മുദ്രകളും ആംഗ്യങ്ങളും ഞാന്‍ ഇഷ്ടപ്പെടുന്നു, ''ശബരി പറയുന്നു.
'കഥകളി പഠിക്കുന്നതില്‍ എനിക്ക് എന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംവിധാനവും പരിശീലനവും യൂണിഫോമും പിന്തുടരും, ''അവര്‍ പറഞ്ഞു, ശബരിയുടെ ഗുരുവും തെക്കന്‍ കഥകളി വിഭാഗം തലവനുമായ കലാമണ്ഡലം രവികുമാര്‍ കഥകളിയില്‍ ചേരാനുള്ള തീരുമാനത്തെ 'വിപ്ലവകാരി' എന്നാണ് വിശേഷിപ്പിച്ചത്. ''കഥകളി കോഴ്സിന് ചേരുന്ന ആദ്യത്തെ മുസ്ലീം പെണ്‍കുട്ടിയാണ് ശബരി. മുന്‍കാലങ്ങളില്‍, മറ്റ് കോഴ്‌സുകള്‍ക്ക് കുറച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, പക്ഷേ ഒരിക്കലും കഥകളിക്കില്ല. ഈ വര്‍ഷം എട്ടാം ക്ലാസില്‍ ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള കഥകളിയില്‍ ചേര്‍ന്ന ഏഴ് വിദ്യാര്‍ത്ഥികളില്‍ നാല് പേരും പെണ്‍കുട്ടികളാണ്,'' അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍, കര്‍ണാടക സംഗീതം, പരമ്പരാഗത ഉപകരണങ്ങള്‍ എന്നിവയില്‍ റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു, 270-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നു. കലാ സാംസ്‌കാരിക പഠനങ്ങളില്‍ എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളും ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു.
തന്റെ മകള്‍ക്ക് കഥകളിയില്‍ താല്‍പ്പര്യം തോന്നിയതെങ്ങനെയെന്ന് ഇടമുളയ്ക്കല്‍ ഗ്രാമത്തില്‍ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറായ ശബരിയുടെ അച്ഛന്‍ നിസാം എസ് പറയുന്നത് ഇങ്ങനെയാണ്. ''ഞാന്‍ മാര്‍ച്ചില്‍ വാര്‍ഷിക ശിവരാത്രി ഉത്സവത്തിന്റെ വീഡിയോ എടുക്കുന്നതിനായി ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ പോകും. ഞാന്‍ തിരികെ വന്ന് ഞാന്‍ പകര്‍ത്തിയ കഥകളി ഫോട്ടോകളില്‍ ചിലത് മകളെ കാണിക്കും. രണ്ട് വര്‍ഷം മുമ്പ്, ഉത്സവത്തിന് എന്നോടൊപ്പം വരണമെന്ന് ശബരി നിര്‍ബന്ധം പിടിച്ചു. ഒറ്റരാത്രികൊണ്ട് കഥകളി കളിക്കുന്നതിനാല്‍ ഞാന്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ വരുന്നതില്‍ നിര്‍ബന്ധം വെച്ചു.
ശബരി രാത്രി നീണ്ടുനിന്ന കഥകളി കണ്ടിരുന്നപ്പോള്‍ നിസാം അമ്പരന്നുപോയി. ഇത് ശബരിയുടെ കഥകളിയോടുള്ള താല്‍പര്യത്തിന്റെ തുടക്കമായിരുന്നു നിസാം പറഞ്ഞു.
ഗ്രാമത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ആരോമല്‍ എന്ന കഥകളി ആചാര്യനോടൊപ്പം ശബരി പരിശീലനം ആരംഭിച്ചു. കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ആരോമല്‍ സ്ഥാപനത്തില്‍ താത്കാലിക കഥകളി അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
ഞായറാഴ്ചകളില്‍ നിസാം ശബരിയെ കഥകളിയുടെ അടിസ്ഥാന മുദ്രകള്‍ പഠിപ്പിക്കാന്‍ ആരോമലിനടുത്ത് കൊണ്ടുപോകും. സ്ഥാപനവുമായി പരിചയപ്പെടുത്താന്‍ നിസാം ശബരിയെയും കലാമണ്ഡലത്തില്‍ കൊണ്ടുപോയി.
തന്റെ മകളുടെ കലാരൂപം തിരഞ്ഞെടുത്തത് പാരമ്പര്യേതരമാണെങ്കിലും മുസ്ലീം സമുദായത്തില്‍ നിന്ന് തനിക്ക് എതിര്‍പ്പൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നിസാം പറയുന്നു. ''ഞങ്ങള്‍ മതവിശ്വാസികളും ഞങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരുമാണ്. എന്റെ മകളും ഒരു മുസ്ലീം മതവിശ്വാസിയാണ്. എന്നിരുന്നാലും, ഞങ്ങള്‍ ഒന്നും അന്ധമായി പിന്തുടരുന്നില്ല. അവള്‍ക്ക് കഥകളി പഠിക്കണമെങ്കില്‍, അവളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കും,'' അദ്ദേഹം പറഞ്ഞു.
'മറ്റെല്ലാ വിദ്യാര്‍ത്ഥികളെയും പോലെ, ശബരി ഹിന്ദു പാരമ്പര്യമായ ഗുരുവിന് ഒരു ദക്ഷിണ നല്‍കി. ഹിന്ദു ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടില്ല; പകരം, അവരോട് ഇഷ്ടമുള്ള ഒരു ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു,'' നിസാം പറഞ്ഞു. ശബരി സ്ഥാപനത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. നിസാമിന്റെ ഭാര്യ അനീഷ ഒരു വീട്ടമ്മയും മൂത്ത മകന്‍ മുഹമ്മദ് യാസീനും 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.