/indian-express-malayalam/media/media_files/uploads/2018/02/suraj-pal-amu-759.jpg)
ഛണ്ഡീഗഡ്: ബോളിവുഡ് സിനിമ പത്മാവതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന് പിന്നാലെ കർണ്ണിസേന നേതാവ് സൂരജ് പാൽ അമു ബിജെപി നേതൃസ്ഥാനം രാജിവച്ചു. ബിജെപിയുടെ പ്രഥമികാംഗത്വം ഉൾപ്പടെയാണ് സൂരജ് പാൽ അമു ഉപേക്ഷിച്ചത്. നിലവിൽ കർണ്ണിസേനയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് അമു.
പത്മാവത് സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഉത്തരേന്ത്യയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 26 ന് അറസ്റ്റിലായ അമുവിനെ കഴിഞ്ഞ തിങ്കളാഴ്ച ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി.
ചരിത്രവസ്തുതകൾ വളച്ചൊടിച്ചു എന്നാരോപിച്ച് സഞ്ജയ് ലീല ബൻസാലിക്കും ദീപിക പദുക്കോണിനും എതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയിരുന്നു. പത്മാവതിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവർക്ക് 10 കോടി രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്.
സുപ്രീം കോടതി അനുമതിയോടെ പ്രദർശിപ്പിച്ച സിനിമ ബോളിവുഡിൽ മികച്ച കളക്ഷൻ റെക്കോർഡോടെയാണ് പ്രദർശനം തുടരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.