Karnataka Election Results Highlights: ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗംഭീര വിജയം. 224 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 136 ഇടത്തും കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു. ബാസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 65 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകുമെന്ന് കരുതിയിരുന്ന എച്ച് ഡി കുമാരസ്വാമിയുടെ ജെ ഡി എസ് 19 സീറ്റുകളില്‍ ഒതുങ്ങി. നാല് സ്വതന്ത്രരും വിജയിച്ചു. ജെ ഡി എസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായി.
224 അംഗ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ 113 സീറ്റുകള്‍ നേടേണ്ടതുണ്ട്. ബിജെപിയുമായുള്ള കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമാണ് എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നത്. പലരും തൂക്കു നിയമസഭ പ്രവചിച്ചിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ മറികടക്കുന്നതായിരുന്നു ജനവിധി.
യൂണിഫോം സിവില്‍ കോഡും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു ബിജെപി പ്രകടനപത്രികയിലെ പ്രധാന ചര്‍ച്ചാവിഷയമെങ്കില്‍, സംവരണ പരിധി 50%ല്‍ നിന്ന് 75% ആക്കി ഉയര്‍ത്തുമെന്നും പൊതുമരാമത്ത് അഴിമതി തുടച്ചുനീക്കുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ക്കെതിരെ നടപടിയും വാഗ്ദാനം ചെയ്യുന്നു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം ഡികെ ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ എന്നിവര്‍.

കര്‍ണാടക തിരഞ്ഞെടിപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തിന്റെ മധുരം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായ ഡി കെ ശിവകുമാറായിരിക്കും.
കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടും 2020-ൽ കർണാടക പിസിസി അധ്യക്ഷനായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. പാര്‍ട്ടിയെ വീണ്ടും സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനമായ പോരാട്ടമാണ് ശിവകുമാര്‍ നടത്തിയത്.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളിക്കളഞ്ഞ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലേത്. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. എന്നിട്ടും ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. കേവലഭൂരിപക്ഷവും കടന്നായിരുന്നു വിജയം. കര്‍ണാടകത്തില്‍ വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, സ്നേഹത്തിന്റെ കട തുറന്നു എന്നായിരുന്നു വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
കര്‍ണാടകയിലെ ബിജെപിയുടെ വമ്പന്‍ തോല്‍വിയില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദ്രാവിഡ മണ്ണില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടു. ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രൺദീപ് സുർജേവാലയും കർണാടകയിലെ കോൺഗ്രസ് വിജയം ആഘോഷിക്കുന്നു. (ഫൊട്ടോ: കെപിസിസി)

കർണാടകയിൽ മാറ്റത്തിന് അനുകൂലമായ ജനവിധി എഴുതിയ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
കർണാടകയിൽ കോൺഗ്രസ് 132 സീറ്റിൽ കൂടുതൽ വിജയിച്ചാൽ 1999ന് ശേഷമുള്ള ഏറ്റവും വലിയ വിജയമായിരിക്കും. 1999ലെ തിരഞ്ഞെടുപ്പിൽ എസ്എം കൃഷ്ണയുടെ നേതൃത്വത്തിൽ 132 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.
കര്‍ണാടകത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. ഒരു വശത്ത് ജനങ്ങളുടെ ശക്തി അവരുടെ ചങ്ങാത്തിതിന്റെ ബലത്തെ തോല്‍പ്പിച്ചു. കര്‍ണാടകത്തില്‍ സ്‌നേഹത്തിന്റെ കട തുറന്നു, വിദ്വേഷത്തിന്റെ കട അടച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വീണ്ടും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
#watch | “Karnataka mein Nafrat ki bazaar band hui hai, Mohabbat ki dukaan khuli hai”: Congress leader Rahul Gandhi on party's thumping victory in #karnatakapolls pic.twitter.com/LpkspF1sAz
— ANI (@ANI) May 13, 2023
കർണാടകയിലെ കോൺഗ്രസ് ജയത്തെ ഒരു മതേതര പാർട്ടിയുടെ വിജയം എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. വാഗ്ദാനങ്ങൾ നിറവേറ്റുന്ന സ്ഥിരതയുള്ള സർക്കാരിനാണ് കർണാടകയിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പണത്തിനും മസിൽ പവറിനും എതിരായി നിലകൊണ്ട കർണാടകയിലെ ജനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. ഒരു സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനേക്കാൾ ഉപരിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇന്ത്യൻ ഭരണഘടനയുടെ മൗലിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനെ കുറിച്ചായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിജെപി -65 കോണ്‍ഗ്രസ് -134 ജെഡിഎസ് -22
കർണാടകയിലെ പരാജയം സമ്മതിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
തെരഞ്ഞെടുപ്പ് ഫലം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്. മോദി മുന്നില്‍ നിന്ന് ജയിച്ചിട്ടും ആധികാരിക ജയം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഉച്ചയ്ക് ഒരു മണിയിലെ ലീഡ് നില കണക്കാക്കുമ്പോള്‍ 131 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന ശക്തി തെളിയിക്കുകയാണ്. എന്നാല്‍ ബിജെപിക്കും ജെഡിഎസിനും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല.
കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖർഗെ
ബിജെപി -66 കോണ്‍ഗ്രസ് -131 ജെഡിഎസ് -22
കനക്പുരയില്‍ ഡി കെ ശിവകുമാറിന് വിജയം

കര്‍ണാടകയില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പ്രധാനമന്ത്രിയും അണികളും എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ വിജയിച്ചില്ല, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണ്ണാടകയില്‍ 129 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. 'പ്രധാനമന്ത്രി മോദിയും അണികളും പരമാവധി ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല'. അദ്ദേഹം പറഞ്ഞു.
ബിജെപി -67 കോണ്‍ഗ്രസ് -130 ജെഡിഎസ് -22
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 117 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതോടെ എംഎല്‍എമാരെ വേട്ടയാടല്‍ ശ്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ രണ്ട് ഹോട്ടലുകള്‍ ബംഗളൂരുവിലും മറ്റൊന്ന് മഹാബലിപുരത്തും ബുക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ബാംഗ്ലൂരിലെ ഷാംഗ്രി ലാ ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും 130 സീറ്റുകള്‍ കടന്നാല്‍ അവിടെ ക്യാമ്പ് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. എംഎല്‍എമാരെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കളെ തമിഴ്നാട്ടിലെ മഹാബലിപുരത്തേക്ക് മാറ്റാന്‍ പദ്ധതിയുണ്ട്.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗതീഷ് ഷെട്ടറിന് തോല്‍വി
ബിജെപി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എന്‍ അശ്വത്‌നാരായണന്‍ ലീഡ് ചെയ്യുന്നു.
കനകപുരയില്‍ ബിജെപി മന്ത്രി ആര്‍ അശോകിനെതിരെ കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വിജയിച്ചു
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് വിജയം
ബിജെപി -71 കോണ്‍ഗ്രസ് -123, ജെഡിഎസ് -24
തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ബെംഗളൂരുവിലെ ഷംഗ്‌റി ലെ ഹോട്ടലില്‍ എല്‍എല്‍എമാര്‍ വൈകിട്ടോടെ എത്തുമെന്നാണ് വിവരം.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് 12 മണിയെത്തുമ്പോഴും ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. 113 എന്ന കേവല ഭൂരിപക്ഷത്തിന്റെ മാന്ത്രിക സംഖ്യയും കടന്ന് 119 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപിയാകട്ടെ 75 സീറ്റിലേക്ക് ലീഡ് നില ചുരുങ്ങി. നിര്‍ണായക ശക്തിയായേക്കുമെന്ന പ്രവചിച്ച ജെഡിഎസ് 24 സീറ്റില്‍ മുന്നേറുന്നുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും ഈ പ്രതിഫലനം ഉണ്ടാകുമെന്നും വര്‍ഗീയ കാര്‍ഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപി -76, കോണ്‍ഗ്രസ് -117, ജെഡിഎസ് -24
അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തു.അഴിമതിക്കെതിരായ പ്രചാരണമാണ് ബിജെപിയെ തോല്‍പിക്കാനുപയോഗിച്ച പ്രധാന ആയുധമെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റേത് വന്‍ വിജയമാണെന്നും 40% കമ്മിഷന്‍ സര്‍ക്കാരെന്ന വാദം ജനം അംഗീകരിച്ചെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കര്‍ണാകയില്‍ മേഖല തിരിച്ച് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തീരദേശ മേഖലയില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. ശേഷിക്കുന്ന ഇടങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ഓള്‍ഡ് മൈസൂരു മേഖലയില്‍ ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്തു. കല്യാണ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, മധ്യകര്‍ണാടക, ഓള്‍ഡ് മൈസൂരു, ബെംഗളൂരു മേഖലകളില്‍ കോണ്‍ഗ്രസ് സീറ്റുകളിലെ ലീഡ് നില രണ്ടക്കത്തിലേക്കെത്തി.
ഡല്‍ഹി എഐസിസി ആസ്ഥാനത്ത് ആഘോഷ പ്രകടനങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
വോട്ടെണ്ണല്‍ ഫലം പുറത്ത് വന്ന് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും കേവല ഭൂരിപക്ഷമെന്ന 113 സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷ നിലനിര്‍ത്തി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കേവല ഭൂരിപക്ഷത്തിന് അരികെ ലീഡ്‌നില ഉറപ്പിക്കുന്ന ഫലങ്ങളാണ് പുറത്ത് വരുന്നത്.
ബിജെപി -77, കോണ്‍ഗ്രസ് -116, ജെഡിഎസ് -25
'മോദി എന്ന മാജിക്' കൊണ്ട് രക്ഷപെടാന്‍ കഴിയില്ല എന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം :ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെ,ബിജെപി തകര്‍ന്നടിഞ്ഞു,ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് എന്ന് ഇതോടെ തെളിഞ്ഞുവെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.
മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം, ജെഡിഎസ്സിന് തളര്‍ച്ച
ജഗതീഷ് ഷെട്ടാര്‍ പിന്നില്‍. ലീഡ് നില ആയിരത്തില്‍ താഴെ
ബിജെപി -76, കോണ്‍ഗ്രസ് -117, ജെഡിഎസ് -25
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ മുന്നിൽ
ഒരു സംശയവുമില്ല, വന്‍ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. പ്രധാനമന്ത്രിയുടെ നെഗറ്റീവ് ക്യാമ്പയിനുകള്‍ ഏറ്റില്ല' – കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷമായ 113 സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസ് ലീഡ് നില മുന്നേറുന്നത്. 115 സീറ്റില്‍ വ്യക്തമായ ലീഡ്‌നിലയോടെ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നേറ്റമുള്ളത്. 26 സീറ്റില്‍ ജെഡിഎസ് ആധിപത്യം ഉറപ്പിക്കുന്നു.
ആഘോഷം തുടങ്ങി കോണ്‍ഗ്രസ് ക്യാമ്പ്

കേവല ഭൂരിപക്ഷം വേണ്ട 113 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നു. ജെഡിഎസ് 29 സീറ്റില്‍ മുന്നേറുന്നു, ബിജെപി 76 സീറ്റിലും മുന്നേറുന്നു.
ബിജെപി -73, കോണ്‍ഗ്രസ് -121, ജെഡിഎസ് -25

മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ ചിത്താപുരയിൽ മുന്നിൽ
ജഗതീഷ് ഷെട്ടാര്‍ പിന്നില്‍
ജഗതീഷ് ഷെട്ടാര്‍ പിന്നില്‍