/indian-express-malayalam/media/media_files/uploads/2019/02/ambani-cats-horz-004.jpg)
ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യവസായി അനിൽ അംബാനിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലിന് വിമര്‍ശനം. ഇന്ന് രാവിലെയാണ് അപകീര്‍ത്തി കേസില്‍ അദ്ദേഹം അനില്‍ അംബാനിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.
കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ലെന്ന് കാണിച്ച് ടെലികോം കമ്പനിയായ എറിക്സണ്‍ ഇന്ത്യയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ പരാതി നല്‍കിയത്. സുപ്രിംകോടതി ഉത്തരവ് ലംഘിക്കുകയാണ് റിലയന്‍സ് ചെയ്തതെന്നാണ് പരാതി. 550 കോടി രൂപയുടെ കുടിശ്ശികയായി നല്‍കാനുളളത്,. പാപ്പർ ഹരജി നൽകി അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ കുടിശ്ശിക കൊടുത്തു തീർക്കാതെ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് എറിക്സൺ ആരോപിച്ചിരുന്നു. എറിക്സൺ ഇന്ത്യയുടെ പ്രതിനിധി വിശാൽ ഗാർഗാണ് അനിൽ അംബാനിക്കെതിരെ ഹരജി സമർപ്പിച്ചത്.
ഇന്ന് രാവിലെയാണ് കപില്‍ സിബല്‍ അനില്‍ അംബാനിക്ക് വേണ്ടി ഹാജരായത്,. അനിൽ അംബാനിയുടെ അഭിഭാഷകനായി ഹാജരാവുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിനെ ആക്രമിക്കാൻ അനിൽ അംബാനിയെ ഉപയോഗപ്പെടുത്തിയ കപിൽ സിബലിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
'ആഢംബര ജീവിതമാണ് കപില്‍ സിബല്‍ നയിക്കുന്നത്. സുപ്രിംകോടതിയില്‍ വാദിക്കാനായി വലിയ തുകയാണ് അനില്‍ അംബാനിയില്‍ നിന്നും മേടിക്കുന്നത്. എന്നിട്ട് പൊതുവിടത്ത് അംബാനിയെ വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്നും നേട്ടമുണ്ടാക്കുന്നു,' ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.