scorecardresearch

അസ്വസ്ഥത നീങ്ങി, ജമ്മു കശ്മീർ ശാന്തതയുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു: സൈനിക മേധാവി

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Lieutenant General B S Raju on jammu and kashmir, J&k post special status abrogation, jammu and kashmir militancy, kahmir militancy, pakistan militancy kashmir, pakistan infiltration jammu kashmir, indian express news

ശ്രീനഗർ: ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടർന്നുള്ള സംഘർഘങ്ങൾക്ക് ശേഷം, കശ്മീർ ശാന്തമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബി എസ് രാജു.

Advertisment

പഞ്ചായത്ത്, ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിന് ജില്ലാതലത്തിൽ മൂന്നാം തലത്തിലുള്ള ഭരണം ഉൾപ്പെടുത്തുന്നതിനായി കേന്ദ്രം ജമ്മു കശ്മീർ പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഒരു ദിവസം മുമ്പ് രാജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

“അധിക സേനാംഗങ്ങൾ, നിയന്ത്രണരേഖയിലെ അധിക സാങ്കേതികവിദ്യ”, “ചലനങ്ങൾ നിരീക്ഷിക്കാനുള്ള ഡ്രോണുകൾ” എന്നിവയുൾപ്പെടെ കര സേന നടത്തുന്ന നിരവധി പരിശ്രമങ്ങളുടെ ഫലമായി നുഴഞ്ഞുകയറ്റം ഗണ്യമായി തടയാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

“അക്രമത്തിന്റെ തോത് ഒരു പരിധിയിൽ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു… സാധാരണക്കാർക്ക് അവരുടെ ജോലി തുടരാൻ കഴിയും… (ഞങ്ങൾക്ക്) തീവ്രവാദികളുടെ എണ്ണത്തേയും ന്യായമായ നിയന്ത്രണത്തിൽ നിലനിർത്താൻ കഴിഞ്ഞു. ”

ഇന്ന്, വടക്കും തെക്കും കശ്മീരിൽ ഒരുമിച്ച്, ഏത് സമയത്തും 200 ലധികം തീവ്രവാദികളുണ്ടെന്ന് രാജു പറഞ്ഞു, “ഇത് വർഷത്തിന്റെ തുടക്കത്തിൽ 260 ആയിരുന്നു”.

താഴ്‌വരയിലെ സജീവമായ 207 തീവ്രവാദികളിൽ 117 പേർ പ്രാദേശിക റിക്രൂട്ട്‌മെന്റുകളും 90 പേർ പാകിസ്ഥാനിൽ നിന്നുള്ളവരുമാണെന്ന് കരസേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വടക്കൻ കശ്മീരിൽ 22 പ്രാദേശിക റിക്രൂട്ട്‌മെന്റുകളും 65 പാകിസ്ഥാൻ തീവ്രവാദികളുമാണുള്ളത്. തെക്ക് 95 പ്രാദേശിക റിക്രൂട്ട്‌മെന്റുകളും അതിർത്തിയിൽ നിന്ന് 25 തീവ്രവാദികളുമുണ്ട്. വടക്കൻ കശ്മീരിൽ 24 യുവാക്കൾ തീവ്രവാദത്തിൽ ചേർന്നപ്പോൾ 107 പേർ തെക്ക് ഭാഗത്താണ് ഇത് ചെയ്തതെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

ഒക്ടോബർ വരെ കശ്മീരിൽ ഉണ്ടായിരുന്ന മൊത്തം തീവ്രവാദികളിൽ 89 പേരും ലഷ്കർ ഇ തയ്ബയ്‌ക്കൊപ്പമാണ്. ഇതിൽ 51 പേർ പാകിസ്ഥാനികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്ന് 56 തീവ്രവാദികളുണ്ട്, 52 പ്രാദേശിക റിക്രൂട്ട്‌മെന്റുകളുണ്ട്; ജയ്ശ്-ഇ-മുഹമ്മദിന് 52; വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന അൽ ബദർ ഈ വർഷം 16 പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്തു, അതിൽ 10 പേർ സജീവമാണ്.

തെക്കൻ കശ്മീരിലെ എല്ലാ ഭീകരവിരുദ്ധ, കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന അവന്തിപോറ ആസ്ഥാനമായുള്ള വിക്ടർ ഫോഴ്‌സിന്റെ തലവനായ മേജർ ജനറൽ ഹാഷിം ബാലി അൽ ബദറിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞു. “അവർ ശക്തിയുള്ളതായിരുന്നുവെങ്കിൽ, അതിലെ അംഗങ്ങൾക്ക് കരുത്തുറ്റ ഒരു സംഘത്തിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

Read in English: J&K is past stage of uneasy calm, says Army Corps Commander

Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: