scorecardresearch

ജമ്മു കശ്‌മീരിൽ ഭീകരരുമായുളള ഏറ്റുമുട്ടലിൽ ആർമി മേജറും മൂന്നു സൈനികരും കൊല്ലപ്പെട്ടു

എട്ടു പേരടങ്ങിയ ഭീകരരുടെ സംഘമാണ് ബന്ദിപ്പൂർ ജില്ലയിലെ ഗുറേസ് സെക്ടറിലെ ഗോവിന്ദ് നല്ലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്

എട്ടു പേരടങ്ങിയ ഭീകരരുടെ സംഘമാണ് ബന്ദിപ്പൂർ ജില്ലയിലെ ഗുറേസ് സെക്ടറിലെ ഗോവിന്ദ് നല്ലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്

author-image
WebDesk
New Update
നിയന്ത്രണ രേഖയില്‍ പാക് ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജറും മൂന്നു സൈനികരും കൊല്ലപ്പെട്ടു. മേജർ കെ.പി.റെനേ, സൈനികരായ ജാമി സിങ്, വിക്രംജീത്, മൻദീപ് എന്നിവരാണ് മരിച്ചത്. നോർത്ത് കശ്മീരിലെ ഗുറേസ് സെക്ടറിൽ ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ ശ്രമിക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. വെടിവയ്പിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.

Advertisment

എട്ടു പേരടങ്ങിയ ഭീകരരുടെ സംഘമാണ് ബന്ദിപ്പൂർ ജില്ലയിലെ ഗുറേസ് സെക്ടറിലെ ഗോവിന്ദ് നല്ലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതിനിടയിലാണ് ഭീകരരും സൈന്യവും തമ്മിൽ വെടിവയ്പുണ്ടായത്. ഇതിനുപിന്നാലെ നാലു ഭീകരരർ പാക് അധീന കശ്മീരിലേക്ക് തിരികെ പോയതായും അധികൃതർ അറിയിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.

കഴിഞ്ഞ ആഴ്ച ഷോപ്പിയാനിലെ കിലോര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരരർ വെടിവയ്ക്കുകയായിരുന്നു. സൈന്യവും തിരിച്ചടിച്ചു. ഇതിലാണ് അഞ്ചു ഭീകരരർ കൊല്ലപ്പെട്ടത്.

Terrorist Attack Terrorist Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: