/indian-express-malayalam/media/media_files/uploads/2017/08/amma2-20170817-165109.jpg)
Lakhs of people assembled to pay tribute to Amma at Rajaji Hall, Chennai on tuesday. Express photo by Nirmal Harindran, 6th December 2016, Mumbai.
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. റിട്ടയഡ് ജഡ്ജി അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് തമിഴ്നാട് സർക്കാർ നിയമിച്ചിട്ടുള്ളത്. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 75 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബർ 5ന് ജയലളിത മരിക്കുകയായിരുന്നു.
ചികിത്സയിലായിരിക്കുമ്പോൾ ജയലളിതയക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യത്യസ്തമായ വാർത്തകളാണ് പ്രചരിച്ചത്. അപ്പോളോ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ജയലളിത ഭക്ഷണം കഴിച്ചതായും ആളുകളെ കാണുന്നതായും വനം വകുപ്പ് മന്ത്രി സി.ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് കള്ളമായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. ഇതിനിടെ തോഴിയായിരുന്ന ശശികല മാത്രമാണ് ജയലളിതയെ നിരന്തരം കണ്ടിരുന്നത് എന്ന തരത്തിലുളള വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.
ജയലളിതയുടെ മരണം സംബന്ധിച്ച് അപ്പോളോ അധികൃതർ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.