scorecardresearch

ചിലപ്പോള്‍ ചിരിക്കും, ചിലപ്പോള്‍ ഒറ്റയ്ക്കിരിക്കണമെന്നു പറയും; 'അമ്മ'യുടെ അവസാന നാളുകൾ

ക്രിട്ടിക്കല്‍ കെയര്‍ ഡ്യൂട്ടി ഡോക്ടറായിരുന്ന ശില്‍പ 2016 ഒക്ടോബര്‍ നാലു മുതല്‍ ഡിസംബര്‍ നാല് വരെ ജയലളിതയെ പരിചരിച്ചിട്ടുണ്ട്.

ക്രിട്ടിക്കല്‍ കെയര്‍ ഡ്യൂട്ടി ഡോക്ടറായിരുന്ന ശില്‍പ 2016 ഒക്ടോബര്‍ നാലു മുതല്‍ ഡിസംബര്‍ നാല് വരെ ജയലളിതയെ പരിചരിച്ചിട്ടുണ്ട്.

author-image
WebDesk
New Update
J Jayalalithaa, Jayalalithaa, Jayalalithaa hsopital bill, Jayalalithaa death, aiadmk, tamil nadu,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

ജയലളിത

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിയിലെ അവസാന നാളുകളെ കുറിച്ച് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍. തന്റെ അന്ത്യ നാളുകളില്‍ പലതരം മാനസികാവസ്ഥകളിലൂടെ ആയിരുന്നു ജയലളിത കടന്നു പോയിരുന്നതെന്ന് ഡോക്ടര്‍ ശില്‍പ പറഞ്ഞതായി അന്വേഷണ കമ്മീഷന്‍.

Advertisment

'ഇടയ്ക്കിടയ്ക്ക് അവരുടെ മൂഡ് മാറുമായിരുന്നു. ഇടയ്ക്ക് ചിരിക്കും. ചിലപ്പോള്‍ പറയും ഒറ്റയ്ക്കിരിക്കണം എന്ന്,' ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ശില്‍പയെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷന്‍ പറയുന്നു. ക്രിട്ടിക്കല്‍ കെയര്‍ ഡ്യൂട്ടി ഡോക്ടറായിരുന്ന ശില്‍പ 2016 ഒക്ടോബര്‍ നാലു മുതല്‍ ഡിസംബര്‍ നാല് വരെ ജയലളിതയെ പരിചരിച്ചിട്ടുണ്ട്. 2017ലാണ് ഡോക്ടര്‍ ശില്‍പ അപ്പോളോ ആശുപത്രിയില്‍ നിന്നും രാജിവയ്ക്കുന്നത്.

അപ്പോളോ ആശുപത്രിയില്‍ 75 ദിവസം നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: