/indian-express-malayalam/media/media_files/uploads/2017/06/DA-92kPUQAA2jBh.jpg)
ബെംഗലൂരു: ഇന്ത്യ വികസിപ്പിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. വിക്ഷേപിച്ച് 19ാം മിനിറ്റിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു.
ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഐഎസ്ആർഒ നേടിയിരിക്കുന്നത്. വൈകീട്ട് 5.28നായിരുന്നു വിക്ഷേപണം. ജി-സാറ്റ് 19 ഉപഗ്രഹമാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഭ്രമണപഥത്തിൽ എത്തിച്ചത്.
ISRO launches its most powerful rocket GSLV Mark III carrying GSAT-19 communication satellite from Sriharikota, AP #GSLVMK3pic.twitter.com/3Tnme9Qlz5
— ANI (@ANI_news) June 5, 2017
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ മറ്റൊരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ജിഎസ്എൽവി മാർക്ക് മൂന്നിന് സവിശേഷതകൾ ഏറെയാണ്. ഇന്ത്യയിൽ വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച സിഇ 20 എന്ന എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. 28 ടണ്ണുള്ള ദ്രവീകൃത ഓക്സിജനും (മൈനസ് 195 ഡിഗ്രി സെൽഷ്യസ്) ദ്രവീകൃത ഹൈഡ്രജനും (മൈനസ് 253 ഡിഗ്രി സെൽഷ്യസ്) ആണ് ഇന്ധനമായി ഉപയോഗിക്കുക.
3136 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തിലെത്തിക്കുക. ഇന്‍റര്‍നെറ്റ് വേഗത, ഡിറ്റിഎച്ച് ശേഷി എന്നിവ പതിന്മടങ്ങ് വര്‍ധിപ്പിയ്ക്കാന്‍ ജിസാറ്റ് 19ന്‍റെ വിജയകരമായ വിക്ഷേപണത്തോടെ ആകും. ഇതേ ശ്രണിയില്‍പെട്ട രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ വിക്ഷേപിക്കും.
ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് മെയ് മാസത്തില്‍ വിക്ഷേപണം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ റോക്കറ്റായതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമായതിനാല്‍ വിക്ഷേപണം ജൂണിലേക്ക് മാറ്റുകയായിരുന്നു.
നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ട്. ഭാവിയില്‍ ഇത് വര്‍ധിപ്പിക്കുവാനും സാധിക്കും. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ഇവയുടെ ഭാരവാഹക ശേഷി കുറവായതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിക്കുന്നത്.
ഇന്നത്തെ വിക്ഷേപണം വിജയിച്ചതോടെ ഉപഗ്രഹ വിക്ഷേപണത്തിൽ ഐഎസ്ആർഒ യിലൂടെ ഇന്ത്യ സ്വയംപര്യാപ്തത നേടി. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇനി ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മറ്റ് രാജ്യങ്ങളുടെ ഭാരമേറിയ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് വിക്ഷേപിക്കാനും സാധിക്കും. വന്‍ വരുമാനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.