scorecardresearch

സമാധാനം അകലെയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം, 30 മരണം

ഈജിപ്ത് അതിർത്തിയോട് ചേർന്നുള്ള റഫാ അതിർത്തി ഭാഗികമായി തുറക്കാനിരിക്കെയാണ് ഇസ്രായേൽ ഈ ആക്രമണങ്ങൾ നടത്തിയത്

ഈജിപ്ത് അതിർത്തിയോട് ചേർന്നുള്ള റഫാ അതിർത്തി ഭാഗികമായി തുറക്കാനിരിക്കെയാണ് ഇസ്രായേൽ ഈ ആക്രമണങ്ങൾ നടത്തിയത്

author-image
WebDesk
New Update
Gaza Updates

Gaza Updates

ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള നീക്കങ്ങൾക്കിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ശനിയാഴ്ച നടന്നത്.

Advertisment

Also Read:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

ഗാസ സിറ്റിയിലെ ഒരു പാർപ്പിട സമുച്ചയത്തിലും ഖാൻ യൂനിസിലെ താൽക്കാലിക അഭയാർത്ഥി ക്യാമ്പിലുമാണ് ഇസ്രായേൽ പ്രധാനമായും ബോംബാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുടുംബങ്ങളിലെ രണ്ട് സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു. കൂടാതെ, ഗാസ സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി.

ഈജിപ്ത് അതിർത്തിയോട് ചേർന്നുള്ള റഫാ അതിർത്തി ഭാഗികമായി തുറക്കാനിരിക്കെയാണ് ഇസ്രായേൽ ഈ ആക്രമണങ്ങൾ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെ നിർണായകമായ ആദ്യ ചുവടുവെപ്പാണ് റഫാ അതിർത്തി തുറക്കുന്നത്. യുദ്ധത്തിൽ തകർന്ന ഗാസയിലെ ജനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ചികിത്സ തേടുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമാണ് ഈ അതിർത്തി.

Also Read:കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി

വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. ഒരു തുരങ്കത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് സായുധ പോരാളികളെ വെള്ളിയാഴ്ച വധിച്ചതായും അവർ അറിയിച്ചു. എന്നാൽ ഇസ്രായേലിന്റേത് കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും ആക്രമണങ്ങൾ തടയാൻ അമേരിക്കയുൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 520 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗാസയുടെ പുനർനിർമ്മാണവും പുതിയ സർക്കാർ രൂപീകരണവും ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചർച്ചയിലിരിക്കെയാണ് മേഖലയിൽ വീണ്ടും രക്തച്ചൊരിച്ചിൽ തുടരുന്നത്.

Read More:ജെഫ്രി എപ്‌സ്റ്റീൻ കാനഡ സന്ദർശിച്ചിരുന്നു; 2018-ൽ പ്രവേശനം നിഷേധിച്ചതായി രേഖകൾ

gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: