/indian-express-malayalam/media/media_files/uploads/2018/01/modi1.jpg)
ന്യൂഡൽഹി: ആറു ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തി. പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മോദി ഇസ്രായേൽ സന്ദർശനത്തിന് എത്തിയപ്പോൾ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും വിമാനത്താവളത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രായേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003 സെപ്റ്റംബറിൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിക്കുന്നത്.
#WATCH Israel PM Benjamin Netanyahu received by PM Narendra Modi in Delhi. #NetanyahuInIndiapic.twitter.com/CTv4rlEWSg
— ANI (@ANI) January 14, 2018
നാളെയാണ് ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ചർച്ച. പ്രതിരോധം, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു സന്ദർശനം നടത്തും.
തിങ്കളാഴ്ച രാഷ്ട്രപതിഭവനിൽ നെതന്യാഹുവിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. 102 കന്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങൾ സന്ദർശനത്തിൽ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.