/indian-express-malayalam/media/media_files/uploads/2017/07/benjamin-nethanyahumodi-netanyahu-759.jpg)
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്കായാണ് അദ്ദേഹം വരുന്നത്. ഫെബ്രുവരിയിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും തീയ്യതി പിന്നീടേ പുറത്തുവിടുകയുളളൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും സൗകര്യപ്രദമായ ദിവസങ്ങൾ വേഗത്തിൽ ഇസ്രയേൽ സർക്കാരിനെ അറിയിക്കും.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ഈ സന്ദർശന സമയത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഒൻപത് കരാറുകളിൽ ഒപ്പുവച്ചു. സൈബർ സെക്യുരിറ്റി, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ മേഖലകളിലാണ് കരാറുകൾ ഒപ്പുവച്ചത്.
ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ ഷബത്ത് ഈയിടെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെൻ ഷബത്തിന്റെ കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ഫോൺ വഴി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നെതന്യാഹുവിന്റെ രണ്ടാം സന്ദർശനത്തിനുളള തീരുമാനം ഉണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.