scorecardresearch

Iran Protests Updates: ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ളവർ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും ഖമേനി കൂട്ടിച്ചേർത്തു

അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ളവർ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും ഖമേനി കൂട്ടിച്ചേർത്തു

author-image
WebDesk
New Update
iran36

Iran Protests Updates

Iran Protests Updates: ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി സ്ഥിരീകരിച്ചു. ഈ അക്രമങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമായി ബന്ധമുള്ളവരാണെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

Also Read:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

പ്രതിഷേധങ്ങൾക്കിടയിലുണ്ടായ അക്രമങ്ങൾക്ക് അമേരിക്കയും ഇസ്രായേലുമാണ് നേതൃത്വം നൽകുന്നതെന്ന് ഖമേനി ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റവാളി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈറാനെ അസ്ഥിരപ്പെടുത്താൻ ആസൂത്രിതമായി നടന്ന നീക്കത്തിന് പിന്നിൽ ട്രംപിന് നേരിട്ട് പങ്കുണ്ടെന്നും പറഞ്ഞു. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ളവർ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും ഖമേനി കൂട്ടിച്ചേർത്തു.

Also Read: ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

ഖമേനിയുടെ ആരോപണങ്ങൾക്ക് പിന്നാലെ, ഈറാനിൽ പുതിയൊരു നേതൃത്വം വരേണ്ട സമയമായെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഖമേനിയുടെ ദീർഘകാലത്തെ ഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈറൻ ഭരണാധികാരികൾ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരണം നടത്തുന്നതെന്നും, രാജ്യത്തെ തകർത്തതിനും അഭൂതപൂർവമായ അക്രമങ്ങൾ അഴിച്ചുവിട്ടതിനും ഉത്തരവാദി ഖമേനിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

Also Read:ഇറാനിൽ നിന്നുള്ള ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി; സംഘർഷഭരിതമായ സാഹചര്യമെന്ന് തിരിച്ചെത്തിയവർ

മരണസംഖ്യയിലെ അവ്യക്തത: പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഖമേനി ആദ്യമായാണ് പരസ്യമായി സംസാരിക്കുന്നത്. 'ആയിരക്കണക്കിന്' ആളുകൾ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കൃത്യമായ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടതായി കണക്കാക്കുമ്പോൾ, ഈറൻ അധികൃതർ മുൻപ് നൂറുകണക്കിന് മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്.

ഇതിനിടെ, ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച 'ബോർഡ് ഓഫ് പീസ്'എന്ന സമാധാന സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളോട് അദ്ദേഹം ഒരു ബില്യൺ ഡോളർ വീതം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ വൈറ്റ് ഹൗസ് ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞു.ഈറാനിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More:ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തടയാൻ ട്രംപിനെ പ്രേരിപ്പിച്ച് അറബ് രാജ്യങ്ങൾ

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: