scorecardresearch

Iran-US Tensions Updates: യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്

author-image
WebDesk
New Update
Iran-us tension

Iran-US Tensions Updates

Iran-US Tensions Updates: ടെഹ്‌റാൻ: അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിൽ, നീതിപൂർവകമായ' ആണവ ചർച്ചകൾക്ക് തങ്ങൾ സന്നദ്ധമാണെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ മിസൈൽ പദ്ധതികളിലോ പ്രതിരോധ ശേഷിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്താംബൂളിൽ പറഞ്ഞു.

Advertisment

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ഭീഷണികൾക്കോ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ വഴങ്ങി ചർച്ചകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവപദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് അദ്ദേഹം ആവർത്തിച്ചു. നിലവിൽ വാഷിംഗ്ടണുമായി ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ അമേരിക്കയുമായി ഒരു കരാറിലെത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാൽ പുതിയ ആണവ കരാറിലെത്താൻ ഇറാന് മുന്നിലുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുഎസ് സൈനിക വിന്യാസം ശക്തമാക്കി

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ , എഫ്-35 യുദ്ധവിമാനങ്ങൾ, മിസൈൽ വേഗ പ്രതിരോധ സംവിധാനങ്ങൾ എന്നിവ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

Also Read:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

ഇറാന്റെ ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈൽ ഉത്പാദനത്തിനുമെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദതന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

പ്രതിഷേധങ്ങളും ആഭ്യന്തര സംഘർഷങ്ങളും 

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്റർനെറ്റ് വിച്ഛേദിക്കുന്നതടക്കമുള്ള കർശന നടപടികളാണ് ഇറാൻ സ്വീകരിക്കുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അയ്യായിരത്തിലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:ഇറാനിൽ നിന്നുള്ള ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി; സംഘർഷഭരിതമായ സാഹചര്യമെന്ന് തിരിച്ചെത്തിയവർ

അമേരിക്ക സൈനിക ആക്രമണത്തിന് മുതിർന്നാൽ ഇറാന്റെ തിരിച്ചടി അതിവേഗത്തിലും നിർണ്ണായകവുമായിരിക്കുമെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് പിഴവ് സംഭവിച്ചാൽ ഉടനടി പ്രതികരിക്കാൻ തങ്ങളുടെ സൈന്യത്തിന് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: 'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: