ശ്രീനഗർ: ഒരു മാസത്തെ വിലക്കിനുശേഷം ഇന്റര്‍നെറ്റ് ഉപയോഗത്തിന് അനുവാദം നല്‍കിയതിന് പിന്നാലെ ജമ്മു കാഷ്മീരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തി. ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ സബ്സർ ഭട്ടിന്റെ വധത്തിനു പിന്നാലെയാണ് വീണ്ടും വിലക്ക് പ്രാബല്യത്തിൽവന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് എടുത്തുമാറ്റി 24 മണിക്കൂറുകള്‍ക്കകമാണ് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയത്.
ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുടെ വധത്തിന് പിന്നാലെ വാട്ട്സ്ആ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൂചന.
ഏപ്രിൽ 17നാണ് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ അടക്കമുള്ള ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഉൾപ്പെടെ 22 ഇന്റർനെറ്റ് സേവനങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തിയത്. 3ജി, 4ജി സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ആഹ്വാനം നടക്കുന്നുവെന്ന് ആരോഹിച്ചാണ് വിലക്ക്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook